ചെറുകോൽപ്പുഴ: ശബരിമലയിൽ യുവതികള്‍ പ്രവേശിക്കുന്നതു സംബന്ധിച്ച് തന്ത്രി തന്നോട് അഭിപ്രായം ചോദിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. അയിരൂര്‍ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു ശ്രീധരൻ പിള്ളയുടെ വിശദീകരണം. പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലോ അഭിഭാഷകൻ എന്ന നിലയിലോ മാത്രമല്ല, പൗരൻ എന്ന നിലയിലും തനിക്ക് നിലപാടെടുക്കാൻ അവകാശമുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല യുവതീപ്രവേശനവിഷയത്തിന്റെ സമ്മര്‍ദ്ദസമയത്ത് തനിക്ക് ലഭിച്ച ഫോൺ വിളികളിൽ അഭിപ്രായം ചോദിച്ചവരോടൊക്കെ പറഞ്ഞിട്ടുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
തന്ത്രിയോട് സംസാരിച്ചില്ലെന്ന് പറഞ്ഞ തനിക്ക് സ്ഥിരതയില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞെന്നും വാക്ക് മാറ്റിപ്പറഞ്ഞില്ലെങ്കിൽ ഉണ്ടാകുമായിരുന്ന വിപത്ത് കണക്കിലെടുത്താണ് അങ്ങനെ ഒരു തീരുമാനമെടുത്തത് എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമല സന്നിധാനത്തേയ്ക്ക് പോലീസ് സുരക്ഷയിൽ യുവതികള്‍ എത്താറായപ്പോള്‍ നട അടയ്ക്കുന്നത് സംബന്ധിച്ച് തന്ത്രി തന്നെ വിളിച്ച് അഭിപ്രായം തേടിയെന്നും കോടതിയലക്ഷ്യം വന്നാലും പിന്തുണ നല്‍കുമെന്ന തന്റെ വാക്ക് കേട്ട് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നുവെന്നുമുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകള്‍ വിവാദമായിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ വിളിച്ചത് അഭിഭാഷകൻ എന്ന നിലയ്ക്കാണെന്നും സംസാരിച്ചത് തന്ത്രിയാണെന്ന് ഉറപ്പില്ലെന്നും പല തരത്തിൽ ശ്രീധരൻ പിള്ള നിലപാട് മാറ്റിപ്പറഞ്ഞിരുന്നു.
തന്ത്രിയോട് സംസാരിച്ചില്ലെന്ന് പറഞ്ഞ തനിക്ക് സ്ഥിരതയില്ലെന്ന് മാധ്യമങ്ങള്‍ പറഞ്ഞെന്നും വാക്ക് മാറ്റിപ്പറഞ്ഞില്ലെങ്കിൽ ഉണ്ടാകുമായിരുന്ന വിപത്ത് കണക്കിലെടുത്താണ് അങ്ങനെ ഒരു തീരുമാനമെടുത്തത് എന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമല സന്നിധാനത്തേയ്ക്ക് പോലീസ് സുരക്ഷയിൽ യുവതികള്‍ എത്താറായപ്പോള്‍ നട അടയ്ക്കുന്നത് സംബന്ധിച്ച് തന്ത്രി തന്നെ വിളിച്ച് അഭിപ്രായം തേടിയെന്നും കോടതിയലക്ഷ്യം വന്നാലും പിന്തുണ നല്‍കുമെന്ന തന്റെ വാക്ക് കേട്ട് അദ്ദേഹം തീരുമാനമെടുക്കുകയായിരുന്നുവെന്നുമുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകള്‍ വിവാദമായിരുന്നു. എന്നാൽ ഇതിനു പിന്നാലെ തന്നെ വിളിച്ചത് അഭിഭാഷകൻ എന്ന നിലയ്ക്കാണെന്നും സംസാരിച്ചത് തന്ത്രിയാണെന്ന് ഉറപ്പില്ലെന്നും പല തരത്തിൽ ശ്രീധരൻ പിള്ള നിലപാട് മാറ്റിപ്പറഞ്ഞിരുന്നു.