കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നിൽക്കേ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎം പ്രവര്‍ത്തകര്‍ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ വോട്ട് ചെയ്യാനുള്ള അവസാനത്തെ അവസരമാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിൽ തെരഞ്ഞെടുപ്പിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിനും ശ്രീധരൻ പിള്ള മറുപടി പറഞ്ഞു. എൻഡിഎയുടെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരാണെന്നുള്ള പ്രസ്താവന പിൻവലിച്ച് കോടിയേരി മാപ്പ് പറയണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപി നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണെന്നും ബിജെപി - ആര്‍എസ്എസും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അണിയറയിൽ നടക്കുന്നുണ്ടെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം ജില്ലകളിൽ ദുര്‍ബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് വോട്ട് മറിച്ചു കൊടുക്കുമെന്നും പ്രത്യുപകാരമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് സഹായത്തോടെ വിജയിപ്പിക്കുമെന്നതാണ് കരാറെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ ബിജെപി നിര്‍ത്തിയിരിക്കുന്നത് ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണെന്നും ബിജെപി - ആര്‍എസ്എസും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അണിയറയിൽ നടക്കുന്നുണ്ടെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. വടകര, കണ്ണൂര്‍, കൊല്ലം, എറണാകുളം ജില്ലകളിൽ ദുര്‍ബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് വോട്ട് മറിച്ചു കൊടുക്കുമെന്നും പ്രത്യുപകാരമായി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാര്‍ത്ഥിയെ കോൺഗ്രസ് സഹായത്തോടെ വിജയിപ്പിക്കുമെന്നതാണ് കരാറെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.