തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവിഷയത്തിൽ ബിജെപി കേന്ദ്ര നേതാക്കളുടെ നിലപാടിനെതിരെ സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ശബരിമല വിഷയത്തിൽ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും പാര്‍ലമെന്റിലും കോടതിയിലും ഇതിനായി പരിശ്രമിക്കുമെന്നും കേരളത്തിൽ ബിജെപി കേന്ദ്ര നേതാക്കള്‍ വാഗ്ദാനം ചെയ്യുമ്പോള്‍ ഇത് പ്രായോഗികമല്ലെന്നാണ് ശ്രീധരൻ പിള്ളയുടെ വാദം. കേന്ദ്രം ശബരിമല വിഷയത്തിൽ ഓര്‍ഡിനൻസ് കൊണ്ടുവരുമെന്ന് പറയുന്നത് അജ്ഞത മൂലമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയിൽ ഓര്‍ഡിൻസ് കൊണ്ടുവരേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ കേരള സര്‍ക്കാര്‍ ഓര്‍ഡിനൻസ് ഇറക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനൻസ് കൊണ്ടുവരാൻ സാധിക്കുമെന്ന ശ്രീധരൻ പിള്ളയുടെ വാദം നിയമവിദഗ്ധര്‍ തള്ളിക്കളയുന്നു. വിഷയത്തിൽ ഓര്‍ഡിനൻസ് കൊണ്ടുവരാൻ സാധിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണെന്നും എന്നാൽ അത്തരത്തിൽ കൊണ്ടുവരുന്ന ഓര്‍ഡിനൻസ് പ്രതികൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കില്ലെന്നും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനൻസ് കൊണ്ടുവരാൻ സാധിക്കുമെന്ന ശ്രീധരൻ പിള്ളയുടെ വാദം നിയമവിദഗ്ധര്‍ തള്ളിക്കളയുന്നു. വിഷയത്തിൽ ഓര്‍ഡിനൻസ് കൊണ്ടുവരാൻ സാധിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണെന്നും എന്നാൽ അത്തരത്തിൽ കൊണ്ടുവരുന്ന ഓര്‍ഡിനൻസ് പ്രതികൂലമായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലനിൽക്കില്ലെന്നും കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.