ആപ്പ്ജില്ല

ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ്ശ തള്ളി മുഖ്യമന്ത്രി; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി

ആറു മാസത്തെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് സസ്പെൻഷൻ കാലാവധി നീട്ടിയത്. ചീഫ് സെക്രട്ടറിയുടെ നടപടിക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

Samayam Malayalam 30 Jan 2020, 11:30 pm
തിരുവനന്തപുരം։ മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ മൂന്ന് മാസം കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ്ശ തള്ളിക്കൊണ്ട് മുഖ്യമന്ത്രിയാണ് ഉത്തരവ് ഇറക്കിയത്. ഇത് സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
Samayam Malayalam Sreeram Venkitaraman, IAS
റാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി


Also Read:ഉത്തര്‍പ്രദേശിൽ 15 കുട്ടികള്‍ അടക്കം 20 പേരെ ബന്ദിയാക്കി കൊലക്കേസ് പ്രതി

ആറു മാസത്തെ സസ്പെന്‍ഷന്‍ കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തത്. ചീഫ് സെക്രട്ടറിയുടെ നീക്കത്തിനെതിരെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരുന്നത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വരാനിരിക്കെയാണ് ഇത്തരത്തില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ശുപാര്‍ശ്ശ നല്‍കിയത്. ആറു മാസം കഴിഞ്ഞുവെന്ന സാങ്കേതിക തത്വമാണ് ഇതിനായി ചൂണ്ടിക്കാട്ടിയത്.

Also Read: തന്നോട് ചോദിക്കാതെ എന്തിന് യാത്രാവിലക്ക് നല്‍കി; കുനാല്‍ കമ്രയ്ക്ക് പിന്തുണയുമായി ഇന്‍ഡിഗോ പൈലറ്റ്

അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസാണെന്നും ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. അതിനൊപ്പം മദ്യപിച്ചിട്ടില്ലായിരുന്നു എന്നും മനപ്പൂര്‍വ്വമല്ല അപകടം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ്ശ നല്‍കിയത്. പ്രതിയായ ശ്രീറാമിനെ ഓഗസ്റ്റ് അഞ്ചിനാണ് സസ്പെന്‍ഡ് ചെയ്തത്. പിന്നീട് ഓഗസ്റ്റ് ആറിന് തിരുവനന്തപുരം സി ജെ എം കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്