തിരുവനന്തപുരം: എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങള്‍ സംബന്ധിച്ച ആക്ഷേപങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അടിയന്തര യോഗം വിളിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ, പരീക്ഷാഭവന്‍ സെക്രട്ടറി എന്നിവരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 20-ാം തിയ്യതിയാണ് എസ്‌എസ്‌എല്‍സിയുടെ കണക്കുപരീക്ഷ നടന്നത്.
കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് ആക്ഷേപവും ഉയർന്നിരുന്നു. ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു.
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണക്ക് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്നകാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.
sslc maths exam and educational minister meeting
കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് ആക്ഷേപവും ഉയർന്നിരുന്നു. ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകന് സ്വകാര്യ സ്ഥാപനവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞു.
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണക്ക് പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്നകാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.
sslc maths exam and educational minister meeting