ആപ്പ്ജില്ല

പത്താം ക്ലാസുകാരിയുടെ കവിത ചൊല്ലി തോമസ് ഐസക്

ബജറ്റ് അവതരണത്തില്‍ സാഹിത്യകൃതികൾ ഉൾപ്പെടുത്താറുള്ള ധനമന്ത്രി ഇത്തവണയും പതിവ് തെറ്റിച്ചില്ല

TNN 2 Feb 2018, 10:07 am
തിരുവനന്തപുരം: ബജറ്റ് അവതരണത്തില്‍ സാഹിത്യകൃതികൾ ഉൾപ്പെടുത്താറുള്ള ധനമന്ത്രി ഇത്തവണയും പതിവ് തെറ്റിച്ചില്ല. സുഗതകുമാരിയുടെ കവിതയും സാറാ ജോസഫിന്റെ നോവലും തോമസ് ഐസക്കിന്റെ പ്രസംഗത്തില്‍ ഇടം പിടിച്ചു. കടലും കാറ്റും തീരത്തിന് ഉയിര്‍നല്‍കുന്നവരാണെന്ന് സുഗതകുമാരി ടീച്ചര്‍ പാടി.'കടലമ്മ തന്‍ മാറില്‍ കളിച്ച്‌ വളര്‍ന്നവര്‍ കരുത്ത് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും ഞങ്ങള്‍'.. എനിക്കുറപ്പുണ്ട്. നമ്മുടെ തീരം കെടുതികളെ അതിജീവിച്ച്‌ ഉയര്‍ത്തെഴുന്നേല്‍ക്കും- തോമസ് ഐസക് പറഞ്ഞു.
Samayam Malayalam state budget 2018 finance minister recite a poem about women
പത്താം ക്ലാസുകാരിയുടെ കവിത ചൊല്ലി തോമസ് ഐസക്


സ്‍കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥി രചിച്ച കവിതയും തോമസ് ഐസക് എടുത്തു പറഞ്ഞു. പത്താം ക്ലാസുകാരിയായ സ്‍നേഹ എഴുതിയ കവിതയാണ് തോമസ് ഐസക് എടുത്തു പറഞ്ഞത്. കെമിസ്‍ട്രി സാറാണ് പറഞ്ഞത്, അടുക്കള ഒരു ലാബാണ്, പരീക്ഷിച്ച്‌, നിരീക്ഷിച്ച്‌ നിന്നപ്പോഴാണ് കണ്ടത്, വെളുപ്പിനുണര്‍ന്ന്, പുകഞ്ഞ് പുകഞ്ഞ്, തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട കേടുപുരണ്ട ഒരു മെഷ്യന്‍, അവിടെ എന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുവെന്ന്.. കവിതയില്‍ പറയുന്നതുപോലുള്ള അദ്ധ്വാനത്തിന് അന്തസ് സ്‍ത്രീക്ക് ലഭിക്കില്ലെന്ന് തോമസ് ഐസക് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്