തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. എതിർപ്പുകളെല്ലാം വകവയ്ക്കാതെയാണ് സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതനായ ദീലിപിനെ അമ്മയുടെ പ്രസിഡന്‍റായ മോഹൻലാൽ പിന്തുണയ്ക്കുന്നു എന്നതായിരുന്നു വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. എന്നാൽ എതിർപ്പുകൾ മോഹൻലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അക്കാദമി കൗൺസിൽ അംഗം സിഎസ് വെങ്കിടേശ്വരൻ രാജിവെച്ചു. ഡോക്ടർ ബിജു ചടങ്ങ് ബഹിഷ്ക്കരിക്കും. അക്കാദമി ജനറൽ കൗൺസിലിലെ ചില അംഗങ്ങളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.
നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതനായ ദീലിപിനെ അമ്മയുടെ പ്രസിഡന്‍റായ മോഹൻലാൽ പിന്തുണയ്ക്കുന്നു എന്നതായിരുന്നു വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. എന്നാൽ എതിർപ്പുകൾ മോഹൻലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടെന്ന നിലപാടിലായിരുന്നു സർക്കാർ.
സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് അക്കാദമി കൗൺസിൽ അംഗം സിഎസ് വെങ്കിടേശ്വരൻ രാജിവെച്ചു. ഡോക്ടർ ബിജു ചടങ്ങ് ബഹിഷ്ക്കരിക്കും. അക്കാദമി ജനറൽ കൗൺസിലിലെ ചില അംഗങ്ങളും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.