ആപ്പ്ജില്ല

പ്രളയക്കെടുതിയുടെ കണക്കെടുക്കാൻ 'ഉഷാഹിതി' വരുന്നു

ഹെയ്തിയിലും മറ്റ് വിദേശരാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച സംവിധാനം

Samayam Malayalam 3 Sept 2018, 8:40 am
കൊച്ചി: കേരളത്തിലെ പ്രളയക്കെടുതി സംബന്ധിച്ച വിവരശേഖരണത്തിനായി ഉദ്യോഗസ്ഥര്‍ക്ക് മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാകുന്നു. മറ്റ് രാജ്യങ്ങളിൽ ഉള്‍പ്പെടെ പരീക്ഷിച്ചു വിജയിച്ച ഉഷാഹിതി പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്.
Samayam Malayalam ushahidi


പ്രളയത്തിനു ശേഷമുള്ള കണക്കെടുപ്പുകള്‍ക്കായി സര്‍ക്കാര്‍ മൊബൈൽ ആപ്പ് നിര്‍മിക്കാൻ തീരുമാനിച്ചതുമുതൽ ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരിന സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഉഷാഹിതി അധിഷ്ഠിത ആപ്പ് നിര്‍മിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്.

2010ൽ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പം ഉള്‍പ്പെടെ ഒട്ടേറെ പ്രകൃതിക്ഷോഭങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള ആപ്പ് പ്ലാറ്റ്ഫോം ആണ് ഉഷാഹിതി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‍‍വെയറായ ഉഷാഹിതി ഉപയോഗിച്ച് ആര്‍ക്ക് വേണമെങ്കിലും സ്വന്തം ആപ്പ് നിര്‍മിക്കാനാകും. ഇതിനാവശ്യമായ നടപടികള്‍ സംസ്ഥാന ഐടി മിഷൻ ആരംഭിച്ചു.

എസ്എംഎസ്, ഇ-മെയിൽ, ട്വിറ്റര്‍, വെബ്സൈറ്റ് തുടങ്ങിയവ വഴിയുള്ള വിവരശേഖരണവുമായി യോജിച്ചു പോകുന്നതാണ് ഉഷാഹിതി പ്ലാറ്റ്ഫോം. കേരളത്തിലെ സാഹചര്യത്തിലും ഉഷാഹിതി ഏറ്റവും അനുയോജ്യമായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

ഏറ്റവും എളുപ്പത്തിൽ കൃത്യതയോടെയും സമയനിഷ്ടയോടും കൂടി വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കാൻ ആപ്പ് സഹായിക്കും.

2008ൽ കെനിയയിലെ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്നാണ് ഈ സംവിധാനം നിലവിൽ വന്നത്. തുടര്‍ന്ന് ഓസ്ട്രേലിയ, പാലസ്തീൻ, സിറിയ, ചിലി തുടങ്ങിയ രാജ്യങ്ങളിലും ഇത് ഉപയോഗിക്കപ്പെട്ടു. ചെന്നൈ വെള്ളപ്പൊക്ക സമയത്തും വിവരശേഖരണത്തിനായി ഒരു സംഘം യുവാക്കള്‍ ഉഷാഹിതി പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്