ആപ്പ്ജില്ല

ബീമാനം പിടിച്ച് കീഞ്ഞ് ബന്നത് 90 അപ്പീലുകള്‍, ട്രെയിന്‍ പിടിച്ച് വന്നത് 62 കലോത്സവം അപ്പീലുത്സവമായപ്പോള്‍!

അപ്പീലുകള്‍ നിര്‍ണയിക്കുന്നത് അവസരത്തിന്റെ സാധ്യത മാത്രമല്ല, ഒരു പക്ഷേ ഒരു വിജയിയുടെ തലവര കൂടിയാണ്. ഇക്കുറി സംസ്ഥാന കലോത്സവത്തില്‍ അപ്പീലുമായെത്തി എ ഗ്രേഡ് കരസ്ഥമാക്കിയവര്‍ നിരവധിയാണ്.

Samayam Malayalam 29 Nov 2019, 12:02 pm
കാഞ്ഞങ്ങാട്: കലോത്സവത്തിന്റെ അവിഭാജ്യ ഘടകമാണ് അപ്പീലുകള്‍. പതിനാല് ജില്ലകളില്‍ നിന്നായി 14 മത്സരാര്‍ത്ഥികളാണ് സാധാരണ ഗതിയില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാനെത്തേണ്ടത്. എന്നാല്‍, വിധിന്യായത്തിലെ പരാതികളും പിഴവുകളും മൂലം രക്ഷറെകര്‍ത്താക്കളും അധ്യാപകരും അപ്പീല്‍ നല്‍കാറുണ്ട്. ഇക്കുറിയും ചിത്രം വ്യത്യസ്തമല്ല.
Samayam Malayalam School Kalolsavam


അംഗീകരിച്ച 90 അപ്പീലുകളുമായി ലോകായുക്തയിലെ ഓഫീസര്‍ കലോത്സവത്തിന്റെ ഒന്നാം ദിനമായ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ട്രെയിനിറങ്ങി. മറ്റ് 62 അപ്പീലുകളുമായി ഉച്ചയ്ക്ക് ശേഷം ഫ്ളൈറ്റ് പിടിച്ചാണ് അടുത്ത ഉദ്യോഗസ്ഥന്‍ എത്തിയത്. ഒരു കാരണവശാലും മത്സരാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടരുത് എന്ന കരുതലും ഇതിന് പിന്നില്‍ കാണാം.

അപ്പീലുമായി എത്തി ബ്ലോക്കില്‍ പെട്ട് കുഴങ്ങി അവസരം നഷ്ടപ്പെട്ടേക്കും എന്ന സ്ഥിതിയില്‍ കശപിശയ്ക്ക് വക്കുവരെ എത്തിയെങ്കിലും മോണോ ആക്ട് വേദിയും ഒടുവില്‍ മത്സരാര്‍ത്ഥിക്ക് അനുകൂലമായി അവസരം നല്‍കുകയായിരുന്നു.

കലോത്സവത്തിന്‍റെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ മുന്നൂറലധികം അപ്പീലുകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്