തിരുവനന്തപുരം: സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ യുവതികൾ പ്രവേശിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി ബിജെപിയുടേയും ശബരിമല സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ പ്രതിഷേധവും ആക്രമവും. പലയിടത്തും കടകൾ അടിപ്പിച്ചും തകർത്തുമാണ് പ്രതിഷേധം മുന്നോട്ടുപോകുന്നത്. കൊല്ലം പരവൂരിലാണ് നിർബന്ധിച്ച് കടകൾ അടപ്പിച്ചത്. മാവേലിക്കരയിൽ പളനിയെന്ന ആളുടെ ചായക്കട അക്രമികൾ അടിച്ചു തകർത്തു. പളനിയുടെ ഭാര്യയ്ക്കും വികലാംഗനായ മകനും പരിക്കേറ്റു. കടകൾക്കുനേരെ അടക്കം വ്യാപക അക്രമമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടെ വനിതാ മതിലിന്റെ പോസ്റ്ററുകലും ബാനറുകളും സംഘപരിവാർ പ്രവർത്തകർ നശിപ്പിച്ചു.
ശബരിമല കർമ്മസമിതിയുടെ പ്രതിഷേധത്തിനിടെ മനോരമയുടെ ഫോട്ടോ ഗ്രാഫർ വിഷ്ണു വി സനലിനെതെരി ആക്രമണമുണ്ടായി. ക്യമറയുടെ ലെൻസ് വലിച്ചെറിഞ്ഞ് തകർത്തു. കൊല്ലം ജില്ലയിലാണ് സംഭവം. സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി മർദ്ദിക്കുന്നതിന്റെ ചിത്രം പകർത്തുന്നതിനിടെയായിരുന്നു ആക്രമണം.
കൊച്ചിയിൽ കലൂട പാവക്കുളം ക്ഷേത്രത്തിനു മുന്നിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. നെയ്യാറ്റിൻകര ആലുംമൂട്ടിൽ റോഡ് ഉപരോധം നടന്നു. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെയും കരിങ്കൊടി പ്രതിഷേധം നടന്നു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. യുവമോർച്ചാ പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇരിട്ടിയിൽവെച്ചാണ് മന്ത്രി ശൈലജയ്ക്കെതിരെ യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടികാട്ടിയത്.
തിരുവനന്തപുരം സെക്രട്ടറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് തടഞ്ഞു. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടെ വനിതാ മതിലിന്റെ പോസ്റ്ററുകലും ബാനറുകളും സംഘപരിവാർ പ്രവർത്തകർ നശിപ്പിച്ചു.
ശബരിമല കർമ്മസമിതിയുടെ പ്രതിഷേധത്തിനിടെ മനോരമയുടെ ഫോട്ടോ ഗ്രാഫർ വിഷ്ണു വി സനലിനെതെരി ആക്രമണമുണ്ടായി. ക്യമറയുടെ ലെൻസ് വലിച്ചെറിഞ്ഞ് തകർത്തു. കൊല്ലം ജില്ലയിലാണ് സംഭവം. സ്വകാര്യ ബസിൽ യാത്ര ചെയ്ത ഒരാളെ ബസിൽ കയറി മർദ്ദിക്കുന്നതിന്റെ ചിത്രം പകർത്തുന്നതിനിടെയായിരുന്നു ആക്രമണം.
കൊച്ചിയിൽ കലൂട പാവക്കുളം ക്ഷേത്രത്തിനു മുന്നിൽ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. നെയ്യാറ്റിൻകര ആലുംമൂട്ടിൽ റോഡ് ഉപരോധം നടന്നു. കോഴഞ്ചേരി, മുല്ലപ്പള്ളി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെയും കരിങ്കൊടി പ്രതിഷേധം നടന്നു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെത്തിയപ്പോഴാണ് കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കൊടി പ്രതിഷേധം നടന്നത്. യുവമോർച്ചാ പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇരിട്ടിയിൽവെച്ചാണ് മന്ത്രി ശൈലജയ്ക്കെതിരെ യുവമോർച്ചാ പ്രവർത്തകർ കരിങ്കൊടികാട്ടിയത്.