കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എൺ കെ രാഘവനെതിരായ കോഴ വിവാദത്തിൽ നാളെ ചാനൽ സംഘത്തിൻ്റെ മൊഴിയെടുക്കും. കോഴിക്കോട് അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ദില്ലിയിൽ മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദ്ദേശത്തിൽ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഘവനെതിരെ കേസെടുത്തിരുന്നു.ഡയറക്ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും തൻ്റെ വിധി വിട്ടുകൊടുക്കുകയാണെന്ന് എം കെ രാഘവൻ പ്രതികരിച്ചു. സിപിഎം പരാജയ ഭീതിയിലാണ് തരംതാണ രാഷ്യ്രീയ കളിക്ക് കൂട്ടുനിൽക്കുന്നത്. തെരഞ്ഞെടുപ്പിന് തലേദിവസം കള്ളക്കേസെടുത്ത് തളര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു സിംഗപ്പൂർ കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ടിവി 9 പുറത്തുവിട്ടത്. കമ്മീഷനായി 5 കോടി രൂപയാണ് രാഘവൻ ആവശ്യപ്പെട്ടത്.
ഡൽഹിയിലെ സെക്രട്ടറിയുടെ പക്കൽ പണം എൽപ്പിക്കണമെന്നാണ് എം കെ രാഘവൻ ആവശ്യപ്പെട്ടത്. അഞ്ച് കോടി പണമായി നൽകിയാൽ മതിയെന്നും രാഘവൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് 20 കോടിക്ക് മുകളിലാണ് തനിക്ക് ചെലവെന്നും എം കെ രാഘവൻ പറഞ്ഞു. പ്രവർത്തകർക്ക് മദ്യം ഉൾപ്പെടെ നൽകുന്നതിന് വളരെ ചെലവുണ്ടെന്നും എം കെ രാഘവൻ വീഡിയോയിൽ പറയുന്നത് കാണാം.
അതേസമയം കോഴിക്കോട്ടെ ജനങ്ങള്‍ക്കും നീതിപീഠത്തിനും തൻ്റെ വിധി വിട്ടുകൊടുക്കുകയാണെന്ന് എം കെ രാഘവൻ പ്രതികരിച്ചു. സിപിഎം പരാജയ ഭീതിയിലാണ് തരംതാണ രാഷ്യ്രീയ കളിക്ക് കൂട്ടുനിൽക്കുന്നത്. തെരഞ്ഞെടുപ്പിന് തലേദിവസം കള്ളക്കേസെടുത്ത് തളര്‍ത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു സിംഗപ്പൂർ കമ്പനിക്ക് ഹോട്ടൽ തുടങ്ങാൻ കോഴിക്കോട് സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ സംഘത്തോട് എം കെ രാഘവൻ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ടിവി 9 പുറത്തുവിട്ടത്. കമ്മീഷനായി 5 കോടി രൂപയാണ് രാഘവൻ ആവശ്യപ്പെട്ടത്.
ഡൽഹിയിലെ സെക്രട്ടറിയുടെ പക്കൽ പണം എൽപ്പിക്കണമെന്നാണ് എം കെ രാഘവൻ ആവശ്യപ്പെട്ടത്. അഞ്ച് കോടി പണമായി നൽകിയാൽ മതിയെന്നും രാഘവൻ ആവശ്യപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പ് 20 കോടിക്ക് മുകളിലാണ് തനിക്ക് ചെലവെന്നും എം കെ രാഘവൻ പറഞ്ഞു. പ്രവർത്തകർക്ക് മദ്യം ഉൾപ്പെടെ നൽകുന്നതിന് വളരെ ചെലവുണ്ടെന്നും എം കെ രാഘവൻ വീഡിയോയിൽ പറയുന്നത് കാണാം.