ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഫാ. എര്‍ത്തയിലിന്‍റെ മൊഴി

കന്യാസ്ത്രിമാര്‍ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തത് ബിഷപ്പ് ഫ്രാങ്കോയുടെ നിര്‍ദേശപ്രകാരം

Samayam Malayalam 30 Aug 2018, 9:37 am
കൊച്ചി: ജലന്ധര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡന പരാതിയിൽ നിര്‍ണായക വഴിത്തിരിവ്. ബിഷപ്പിനുവേണ്ടി പരാതിക്കാരായ കന്യാസ്ത്രികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായ ഫാ. ജെയിംസ് എര്‍ത്തയിൽ സിഎംഐ ബിഷപ്പിനെതിരായി അന്വേഷണസംഘത്തിന് മൊഴി നല്‍കി.
Samayam Malayalam Fr.-erthayil


കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രികള്‍ക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്തത് ബിഷപ്പ് ഫ്രാങ്കോയാണെന്നാണ് ഫാ. ജെയിംസ് എര്‍ത്തയിലിന്‍റെ മൊഴി. കോതമംഗലം സ്വദേശിയായ ഷോബി ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരമാണ് താൻ കന്യാസ്ത്രിമഠത്തിലെത്തി ഭൂമിവാഗ്ദാനം നടത്തിയതെന്ന് ഫാ. എര്‍ത്തയിൽ മൊഴിനല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈദികന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘം ഷോബി ജോര്‍ജിനെയും ചോദ്യം ചെയ്തേക്കും.

ബുധനാഴ്ച വൈകിട്ട് 4.30ഓടെയാണ് ഏറ്റുമാനൂര്‍ സേവാഗ്രാമിൽ വെച്ച് വൈദികനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. രാത്രി എട്ട് മണി വരെ നീണ്ട ചോദ്യം ചെയ്യലിനോട് വൈദികന്‍ പൂര്‍ണമായി സഹകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്