തിരുവനന്തപുരം: വിജിലൻസിനെ വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഉത്തരവ് പ്രഥമ ദൃഷ്ട്യ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിജിലൻസിനെക്കുറിച്ചുള്ള കാര്യങ്ങൾ ജനങ്ങൾ അറിയണ്ടേ എന്നും കോടതി ചോദിച്ചു. പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതി സ്‌റ്റേ ഓർഡർ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ജസ്റ്റിസുമാരായ കുര്യന്‍ തോമസ്, പിഎൻ രവീന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. രഹസ്യ വിവരങ്ങളടങ്ങിയ വിജിലന്‍സ് അന്വേഷണ റി്‌പ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് നല്‍കിയ പൊതുതല്‍പര്യ ഹര്‍ജിയിലാണ് കോടതി അനുകൂലമായി പ്രതികരിച്ചത്. ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും കോടതി വിമർശിച്ചു.
വിജിലൻസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ജനുവരി 18ലെ ഉത്തരവ് പിൻവലിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടി വിവാദമായതോടെ വ്യാഖ്യാനത്തില്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു
ജസ്റ്റിസുമാരായ കുര്യന്‍ തോമസ്, പിഎൻ രവീന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ജനുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് സ്റ്റേ ചെയ്തത്. രഹസ്യ വിവരങ്ങളടങ്ങിയ വിജിലന്‍സ് അന്വേഷണ റി്‌പ്പോര്‍ട്ടുകള്‍ നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് നല്‍കിയ പൊതുതല്‍പര്യ ഹര്‍ജിയിലാണ് കോടതി അനുകൂലമായി പ്രതികരിച്ചത്. ഉത്തരവ് പിൻവലിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും കോടതി വിമർശിച്ചു.
വിജിലൻസിനെ വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ജനുവരി 18ലെ ഉത്തരവ് പിൻവലിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ നടപടി വിവാദമായതോടെ വ്യാഖ്യാനത്തില്‍ വന്ന പിഴവാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു