കൊച്ചി: ഓണം എന്നാല്‍ പൂക്കള്‍ എന്ന് കൂടിയാണ് അര്‍ത്ഥം. ഭാഷയില്‍ അല്ലെങ്കിലും അനുഭവത്തിലും ശീലത്തിലും അതങ്ങനെ തന്നെയാണ്. പൂക്കള്‍ ഒഴിച്ചുനിര്‍ത്തിക്കൊണ്ടുള്ള ഓണത്തെ കുറിച്ച് മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല എന്നത് ഉറപ്പ്. ഓണത്തിന്‍റെ ഭാഗമായി അത്തം ഒന്ന് മുതല്‍ പത്ത് വരെയാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്. എന്നാല്‍ ഇക്കുറി തിരുവോണ നാളിലെ അത്തപ്പൂക്കളം കേരളത്തിന് പൊള്ളുന്ന അനുഭവമാകുകയാണ്. തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ നടക്കുന്ന നാളെ ആളുകള്‍ ഏറ്റവും കൂടുതല്‍ നെട്ടോട്ടമോടേണ്ടി വരിക പൂക്കള്‍ക്ക് വേണ്ടി തന്നെയായിരിക്കും. ഓണമെത്തിയതോടെ പൂക്കളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ്. കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ കയറ്റുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയില്‍ ഏറെയായി ഉയര്‍ന്നു. വിവിധ സംസഥാനങ്ങളില്‍ നിന്നുള്ള പൂക്കളുടെ വരവ് കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ ഇടയാക്കിയത്.
ഈ മാസം ആദ്യം 200 രൂപ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ അഞ്ഞൂറിന് മുകളിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറും 150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറുമായാണ് വില കൂടിയത്. എണ്‍പത് രൂപയായിരുന്ന റോസാപ്പൂവിന് 180 രൂപയ്ക്ക് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍, കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നീ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്.
ഇത്തവണ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ രൂക്ഷമായതും പൂ കൃഷിയെയും വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകർ വ്യക്തമാക്കുന്നു. ഓണക്കാലത്തുൾപ്പടെ കേരളത്തിന്‍റെ പൂവിപണിയില്‍ കണ്ണും നട്ടാണ് തമിഴകത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങൾ പൂക്കൾ കൃഷ് ചെയ്യുന്നത്. വരാനിരിക്കുന്ന ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവിൽപ്പനാ കേന്ദ്രങ്ങളിലും കേരളത്തിലും ഈ തീവില തുടരാനാണ് സാധ്യതയെന്ന് വ്യപാരികളും പറയുന്നു. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് വിവിധ ഘട്ടം കടന്ന് കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും വില ഇനിയും ഉയരും. ഇതോടെ ഇത്തവണത്തെ അത്തപ്പൂക്കളത്തിനുള്ള പൂക്കള്‍ക്കായി മലയാളികള്‍ ഉത്രാടപ്പാച്ചിലിനേക്കാള്‍ വലിയ പാച്ചിലില്‍ തന്നെയാവും.
ഈ മാസം ആദ്യം 200 രൂപ വിലയുണ്ടായിരുന്ന മുല്ലപ്പൂവിന് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ അഞ്ഞൂറിന് മുകളിലാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറും 150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറുമായാണ് വില കൂടിയത്. എണ്‍പത് രൂപയായിരുന്ന റോസാപ്പൂവിന് 180 രൂപയ്ക്ക് മുകളിലായി. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍, കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നീ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായിരിക്കുന്നത്.
ഇത്തവണ വരള്‍ച്ച ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ രൂക്ഷമായതും പൂ കൃഷിയെയും വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് കർഷകർ വ്യക്തമാക്കുന്നു. ഓണക്കാലത്തുൾപ്പടെ കേരളത്തിന്‍റെ പൂവിപണിയില്‍ കണ്ണും നട്ടാണ് തമിഴകത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങൾ പൂക്കൾ കൃഷ് ചെയ്യുന്നത്. വരാനിരിക്കുന്ന ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവിൽപ്പനാ കേന്ദ്രങ്ങളിലും കേരളത്തിലും ഈ തീവില തുടരാനാണ് സാധ്യതയെന്ന് വ്യപാരികളും പറയുന്നു. മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ നിന്ന് വിവിധ ഘട്ടം കടന്ന് കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും വില ഇനിയും ഉയരും. ഇതോടെ ഇത്തവണത്തെ അത്തപ്പൂക്കളത്തിനുള്ള പൂക്കള്‍ക്കായി മലയാളികള്‍ ഉത്രാടപ്പാച്ചിലിനേക്കാള്‍ വലിയ പാച്ചിലില്‍ തന്നെയാവും.