കൊച്ചി: മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടറിൻ്റെ വാഹനത്തിന് നേരെ കല്ലേറ്. രാവിലെ 9.30ഓടെ മുത്തൂറ്റിൻ്റെ കൊച്ചിയിലെ പ്രധാന ഓഫീസായ ബാനർജി റോഡിലെ ഓഫീസിലേക്ക് വരുമ്പോഴാണ് കാറിന് നേരെ കല്ലേറുണ്ടായത്.
Also Read: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാല് മരണം, 10 പേര്‍ക്ക് പരിക്ക്
കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. സമരക്കാരുടെ ഭാഗത്ത് നിന്നാണ് അക്രമം ഉണ്ടായതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ മുത്തൂറ്റ് ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹം എത്തി.
മുത്തൂറ്റ് ശാഖകൾ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനുമെതിരെ സിഐടിയുവിൻ്റെ നേതൃത്വത്തിൽ സമരം തുടരുന്നതിനിടെയാണ് ജോർജ് അലക്സാണ്ടറിൻ്റെ കാറിന് നേരെ കല്ലേറുണ്ടായത്.
Also Read: വാഹനാപകടം: ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു
43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം നടക്കുന്നത്. തിങ്കളാഴ്ചയും സമരം നടന്നിരുന്നു. ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞത് വിവാദമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.
Also Read: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് നാല് മരണം, 10 പേര്‍ക്ക് പരിക്ക്
കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ ജോര്‍ജ് അലക്സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നു. സമരക്കാരുടെ ഭാഗത്ത് നിന്നാണ് അക്രമം ഉണ്ടായതെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തിന് പിന്നാലെ മുത്തൂറ്റ് ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹം എത്തി.
മുത്തൂറ്റ് ശാഖകൾ അടച്ചു പൂട്ടിയതിനും ജീവനക്കാരെ അന്യായമായി സ്ഥലം മാറ്റിയതിനുമെതിരെ സിഐടിയുവിൻ്റെ നേതൃത്വത്തിൽ സമരം തുടരുന്നതിനിടെയാണ് ജോർജ് അലക്സാണ്ടറിൻ്റെ കാറിന് നേരെ കല്ലേറുണ്ടായത്.
Also Read: വാഹനാപകടം: ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന സംവിധായകൻ വിവേക് ആര്യൻ അന്തരിച്ചു
43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയാണ് സമരം നടക്കുന്നത്. തിങ്കളാഴ്ചയും സമരം നടന്നിരുന്നു. ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞത് വിവാദമായിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതൽ സിഐടിയുവിന്റെ നേതൃത്വത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ സമരത്തിലാണ്.