തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറച്ചു പേരുടെ മോശം പെരുമാറ്റം സേനയ്ക്ക് മൊത്തത്തിൽ കളങ്കമുണ്ടാക്കുന്നുവെന്നും മോശം സ്വഭാവക്കാരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
മോശം പെരുമാറ്റം കണ്ടെത്തിയാൽ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം നല്‍കിയിട്ടും മാറ്റമില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡിജിപി പറഞ്ഞു. പോലീസുകാരുടെ പ്രവര്‍ത്തനങ്ങളിൽ ഐജിമാരും എസ്‍പിമാരും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡിജിപി കര്‍ശനനിര്‍ദ്ദേശം നല്‍കി.പോലീസിലെ പിആര്‍ഓ സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചു.
ക്രമസമാധാന ചുമതലയുള്ള എസ് പിമാര്‍,എഡിജിപിമാര്‍, ഐജിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഡിജിപിയുടെ നിര്‍ദേശങ്ങള്‍.
മോശം പെരുമാറ്റം കണ്ടെത്തിയാൽ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. പരിശീലനം നല്‍കിയിട്ടും മാറ്റമില്ലെങ്കിൽ കര്‍ശന നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും ഡിജിപി പറഞ്ഞു. പോലീസുകാരുടെ പ്രവര്‍ത്തനങ്ങളിൽ ഐജിമാരും എസ്‍പിമാരും പ്രത്യേക ശ്രദ്ധ നല്‍കണമെന്നും സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഡിജിപി കര്‍ശനനിര്‍ദ്ദേശം നല്‍കി.പോലീസിലെ പിആര്‍ഓ സംവിധാനം ശക്തിപ്പെടുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചു.
ക്രമസമാധാന ചുമതലയുള്ള എസ് പിമാര്‍,എഡിജിപിമാര്‍, ഐജിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു ഡിജിപിയുടെ നിര്‍ദേശങ്ങള്‍.