ആപ്പ്ജില്ല

ബസിടിച്ച് വിദ്യാര്‍ഥിനി റോഡരികില്‍ കിടന്നത് മുക്കാല്‍ മണിക്കൂര്‍, നോക്കുകുത്തിയായി ജനം; ഗുരുതരാവസ്ഥയില്‍

വേദന കൊണ്ട് പുളഞ്ഞു കിടന്ന ഫാത്തിമയെ ആരും തന്നെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സുഹൃത്ത് മറ്റു വാഹനങ്ങള്‍ തേടിയെങ്കിലും പോലീസ് എത്തട്ടെയെന്നു പറഞ്ഞ് ജനം വിലക്കുകയായിരുന്നു.

Samayam Malayalam 16 Feb 2020, 2:46 pm
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി റോഡരികില്‍ വേദന പുളഞ്ഞ് കിടന്നത് മുക്കാല്‍ മണിക്കൂറോളം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് തലസ്ഥാന നഗരിയില്‍ അരിസ്റ്റോ ജംഗ്ഷനു സമീപത്തു വെച്ചായിരുന്നു അപകടം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാര്‍ഥിയും വെമ്പായം സ്വദേശിയുമായ ഫാത്തിമ (21) യ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. യുവതി ഗുരുതരാവസ്ഥയിലാണ്.
Samayam Malayalam Accident


സുഹൃത്ത് സിമിയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ തമ്പാനൂരിലേക്കു പോകുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങള്‍ തേടിയെങ്കിലും പോലീസ് എത്തട്ടെയെന്നു പറഞ്ഞ് ജനം വിലക്കുകയായിരുന്നു.

വേദന കൊണ്ട് പുളഞ്ഞിട്ടും ഫാത്തിമയെ ആരും തന്നെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. എല്ലാവരും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്നും 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും അരമണിക്കൂറിനു ശേഷം പോലീസ് എത്തിയതിനു ശേഷമാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി. ഇപ്പോള്‍ വിദ്യാര്‍ഥിനി സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇടുപ്പെല്ലിനും കാലുകളിലുമായി ആറ് ശസ്ത്രക്രിയകള്‍ ഇതുവരെ നടത്തി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്