കൊച്ചി: പൾസർ സുനി പല തവണ ജയിലിൽ നിന്ന് ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിർഷായെ വിളിച്ചിരുന്നതായി സഹതടവുകാരനായ ജിൻസൻ. നടി കാവ്യ മാധവന്‍റെ കടയെ കുറിച്ചും ഇവർ സംസാരിച്ചിരുന്നെന്ന് ജിൻസൻ വെളിപ്പെടുത്തി. പണത്തെക്കുറിച്ച് നടന്ന സംഭാഷണം സൗഹൃദപരമായിരുന്നെന്നും ജിൻസൻ വെളിപ്പെടുത്തി.
"തന്നെ പൊലീസിന്‍റെ ചാരൻ ആയാണ് മാധ്യമ വാർത്തകളിൽ വിശേഷിപ്പിച്ചിരുന്നത്. താൻ ധരിച്ചിരുന്ന നല്ല ഷർട്ട് പൾസർ സുനി എടുത്തു. ഇതിനു പകരമായി സുനിയുടെ ഷർട്ടിട്ടാണ് താൻ പുറത്തിറങ്ങിയത്. ഇതുകണ്ടാണ് ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തിരിച്ചു വിളിപ്പിച്ചത്. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ തന്നോടു പറഞ്ഞത്. പൾസർ സുനിയെ കരുവാക്കിയവർ രക്ഷപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചതിനാൽ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു" ജിൻസൻ പറഞ്ഞു.
ജയിലിൽ നിന്ന് അപ്പുണ്ണി എന്ന് സുനി പറയുന്നത് കേട്ടിട്ടുണ്ട്. നാദിർഷയെ വിളിക്കുമ്പോൾ സെറ്റിലാണെന്ന് പറഞ്ഞതായാണ് തനിക്ക് മനസിലായത്. കൂട്ടുപ്രതികളിലൊരാളായ വിജീഷിന്‍റെ വീട് ജപ്‌തി ചെയ്ത് പോകുകയാണ്, സഹായിക്കണമെന്നും മറ്റുമാണ് സുനി പറഞ്ഞത്. തന്നെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല എന്ന് സുനി പറഞ്ഞിരുന്നതായും ജിൻസൻ പറഞ്ഞു.
നടിയുടെ വിരലിലെ മോതിരവും ചിരിക്കുന്ന മുഖവും വീഡിയോയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സുനി പറഞ്ഞിരുന്നു. കാവ്യയുടെ കടയിൽ കൊടുത്തിരുന്നത് മെമ്മറി കാർഡ് ആയിരുന്നുവെന്നും ജിൻസൻ വെളിപ്പെടുത്തി. സ്ഥിരം മാലപൊട്ടിക്കൽ കേസിൽ പ്രതിയായ ജിൻസൻ സുനിയുടെ സഹതടവുകാരനായിരുന്നു. ഇരുവരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.
Suni called up Nadirsha many times from jail, says Jinsan
Jinsan, Pulsar Suni's jailmate reveals on phone calls between Pulsar suni and Nadirsha
"തന്നെ പൊലീസിന്‍റെ ചാരൻ ആയാണ് മാധ്യമ വാർത്തകളിൽ വിശേഷിപ്പിച്ചിരുന്നത്. താൻ ധരിച്ചിരുന്ന നല്ല ഷർട്ട് പൾസർ സുനി എടുത്തു. ഇതിനു പകരമായി സുനിയുടെ ഷർട്ടിട്ടാണ് താൻ പുറത്തിറങ്ങിയത്. ഇതുകണ്ടാണ് ഞങ്ങൾ തമ്മിൽ അടുപ്പമുണ്ടാകുമെന്നു കരുതി പൊലീസ് തിരിച്ചു വിളിപ്പിച്ചത്. നിങ്ങളുടെ ബന്ധം തിരിച്ചറിഞ്ഞാണ് വിളിപ്പിച്ചതെന്നാണ് പെരുമ്പാവൂർ സിഐ തന്നോടു പറഞ്ഞത്. പൾസർ സുനിയെ കരുവാക്കിയവർ രക്ഷപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചതിനാൽ പിന്നീട് കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു" ജിൻസൻ പറഞ്ഞു.
ജയിലിൽ നിന്ന് അപ്പുണ്ണി എന്ന് സുനി പറയുന്നത് കേട്ടിട്ടുണ്ട്. നാദിർഷയെ വിളിക്കുമ്പോൾ സെറ്റിലാണെന്ന് പറഞ്ഞതായാണ് തനിക്ക് മനസിലായത്. കൂട്ടുപ്രതികളിലൊരാളായ വിജീഷിന്‍റെ വീട് ജപ്‌തി ചെയ്ത് പോകുകയാണ്, സഹായിക്കണമെന്നും മറ്റുമാണ് സുനി പറഞ്ഞത്. തന്നെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റില്ല എന്ന് സുനി പറഞ്ഞിരുന്നതായും ജിൻസൻ പറഞ്ഞു.
നടിയുടെ വിരലിലെ മോതിരവും ചിരിക്കുന്ന മുഖവും വീഡിയോയിൽ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സുനി പറഞ്ഞിരുന്നു. കാവ്യയുടെ കടയിൽ കൊടുത്തിരുന്നത് മെമ്മറി കാർഡ് ആയിരുന്നുവെന്നും ജിൻസൻ വെളിപ്പെടുത്തി. സ്ഥിരം മാലപൊട്ടിക്കൽ കേസിൽ പ്രതിയായ ജിൻസൻ സുനിയുടെ സഹതടവുകാരനായിരുന്നു. ഇരുവരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്.
Suni called up Nadirsha many times from jail, says Jinsan
Jinsan, Pulsar Suni's jailmate reveals on phone calls between Pulsar suni and Nadirsha