ആപ്പ്ജില്ല

നടിയുടെ ദൃശ്യങ്ങള്‍ കാര്‍ഡിലേയ്ക്ക് പകര്‍ത്തിയത് കടപ്പുറത്തുവച്ച്

കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

TNN 26 Nov 2017, 11:50 am
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച് ഫോണിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേയ്ക്ക് പകര്‍ത്തിയത് ആലപ്പുഴയ്ക്കടുത്തുള്ള കടപ്പുറത്തുവച്ചാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിയും മറ്റു രണ്ടു പേരും ചേര്‍ന്നാണ് ഇതു ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു. പിറ്റേന്ന് സുനിയുടെ ഫോട്ടോയും വാര്‍ത്തയും പുറത്തുവന്നതിനെത്തുടര്‍ന്ന് അവര്‍ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു.
Samayam Malayalam suni copied actress video to memory card on a beach
നടിയുടെ ദൃശ്യങ്ങള്‍ കാര്‍ഡിലേയ്ക്ക് പകര്‍ത്തിയത് കടപ്പുറത്തുവച്ച്


സംഭവദിവസം സുനിയും നാലുപ്രതികളും തമ്മനത്തുവന്ന ശേഷം പലയിടങ്ങളിലേയ്ക്ക് പിരിഞ്ഞു. കേസിലെ ഒരു സാക്ഷിയുടെ വീട്ടിൽവെച്ചാണ് ദ‍ൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പുറത്തെടുത്ത് വീടിന സമീപത്തെ കടപ്പുറത്തിരുന്ന് മെമ്മറി കാര്‍ഡിലേയ്ക്ക് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലേയ്ക്ക് രക്ഷപെട്ട പ്രതികള്‍ മുളക്കുഴ ആരക്കാട് മുറി പള്ളിപ്പടിക്കടുത്ത് സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിലാണ് യാത്ര തുടര്‍ന്നത്. ഇതിനിടെ കളമശ്ശേരിയിലെ മൊബൈൽ ഫോണ്‍ കടയിൽ നിന്ന് ഫോണ്‍ വാങ്ങി ഉപയോഗിച്ചു.

ജാമ്യത്തിനുള്ള വക്കാലത്തിൽ ഒപ്പിട്ടശേഷം സുനിയും മറ്റു പ്രതികളും കോയമ്പത്തൂരിലേയ്ക്ക് പോയി. പീളമേട് ടൗണിലെത്തി സുനി മൊബൈലിൽ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഏഴാം പ്രതിയെ കാണിച്ചു കൊടുക്കുയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്