ആപ്പ്ജില്ല

60000 വോളന്‍റിയര്‍മാര്‍; കുട്ടനാട്ടിൽ മഹാശുചീകരണത്തിന് തുടക്കം

16 പഞ്ചായത്തുകളിലെ 226 വാര്‍ഡുകളിലെ വീടുകള്‍ ശുചീകരിക്കുന്നു

Samayam Malayalam 28 Aug 2018, 10:59 am
ആലപ്പുഴ: കേരളം കണ്ട ഏറ്റവും വലിയ ശുചീകരണയജ്ഞത്തിന് ഇന്ന് കുട്ടനാട്ടിൽ തുടക്കം. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി 60000ത്തിലധികം വോളന്‍റിയര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. പ്രളയം മൂലം വീടുവിട്ട ഒന്നര ലക്ഷം പേരെ വീടുകള്‍ ശുചീകരിച്ച് തിരികെയെത്തിക്കുകയാണ് ലക്ഷ്യം.
Samayam Malayalam image (99)


16 പഞ്ചായത്തുകളിലെ 226 വാര്‍ഡുകളിലുള്ളവരെയാണ് പുനരധിവസിപ്പിക്കേണത്. ഓഗസ്റ്റ് 30ന് വീടുകളിലേയ്ക്ക് തിരികെ പോകാൻ സാധിക്കുന്നവരെ തിരിച്ചയയ്ക്കും. ബാക്കിയുള്ളവരെ പ്രത്യേകം തയ്യാറാക്കുന്ന ക്യാംപുകളിലേയ്ക്ക് മാറ്റാനാണ് ശ്രമം.

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ വെള്ളം വറ്റിക്കുന്നതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിനായി 30 ശക്തിയേറിയ പമ്പുകള്‍ കൂടി മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലത്ത് എത്തിക്കുന്നുണ്ട്.

50000 പേരെ ജില്ലയ്ക്കകത്തുനിന്നും 5000 പേരെ പുറത്തുനിന്നും സന്നദ്ധസേവനത്തിനായി ലഭ്യമാക്കാനായിരുന്നു പദ്ധതി. വെള്ളക്കെട്ടിൽ അകപ്പെട്ട ഓരോ വീട്ടിൽ നിന്നും ഓരോ അംഗം വീതം സേവനത്തിനെത്തുമ്പോള്‍ തന്നെ 50000 വോളന്‍റിയര്‍മാരാകും. സന്നദ്ധസേവനത്തിന് എത്തുന്നവര്‍ക്കും ക്യാംപുകളിൽ നിന്ന് മടങ്ങുന്ന പ്രളയബാധിതര്‍ക്കും ഭക്ഷണക്രമീകരണവും ഏര്‍പ്പെടുത്തും.

ഓരോ പഞ്ചായത്തിൽ നിന്നുമുള്ള ആളുകളെയും പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി അവിടെ നിന്ന് റോഡ് മാര്‍ഗമോ ബസ് മാര്‍ഗമോ അവരവരുടെ വീടുകളിൽ എത്തിക്കാനാണ് പദ്ധതി. ഓഗസ്റ്റ് 31 പ്ലാസ്റ്റിക് വിരുദ്ധദിനമായി ആചരിക്കാനും പദ്ധതിയിടുന്നുണ്ട്.

(ചിത്രത്തിന് കടപ്പാട്: മാതൃഭൂമി)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്