ആപ്പ്ജില്ല

വോട്ടിനെ പേടിച്ച് അനാചാരങ്ങള്‍ അനുവദിച്ചുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി

എത്ര സീറ്റ് നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തെല്ലും ആശങ്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി

Samayam Malayalam 7 Nov 2018, 10:07 pm
തിരുവനന്തപുരം: വോട്ട് കിട്ടില്ലെന്ന് പേടിച്ച് അനാചാരം അനുവദിച്ച് കൊടുക്കാൻ മുതിരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ നാടിനെ പുരോഗമന പാതയില്‍ നയിക്കുകയാണ് ലക്ഷ്യം. കേരളത്തെ പിന്നോട്ട് നടത്താന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ എത്ര സീറ്റ് നഷ്ടപ്പെടുമെന്ന കാര്യത്തില്‍ തെല്ലും ആശങ്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി.
Samayam Malayalam cm


കേരളത്തെ പുരോഗമനപാതയില്‍ നിലനിര്‍ത്തുക എന്നതിന് മാത്രമാണ് പരിഗണന. സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം പ്രവണതകളെ ചെറുക്കും. ഏത് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലായാലും അത് നീചമാണെന്നും അദ്ദേഹം പറഞ്ഞു.

സവര്‍ണനെന്നും അവര്‍ണനെന്നും, സ്ത്രീയെന്നും പുരുഷനെന്നും, വിശ്വാസിയെന്നും അവിശ്വാസിയെന്നും വേര്‍തിരിവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ഇത് വിജയിക്കാന്‍ അനുവദിച്ചാല്‍ ഇന്ന് കാണുന്ന കേരളം ഇനി ഉണ്ടാകില്ല. പല രൂപത്തിലും, വേഷത്തിലും ഇറങ്ങുന്ന ദുശ്ശാസനന്മാരുണ്ട്. അവര്‍ ഇവിടെ വിജയിക്കില്ല. ശബരിമലയില്‍ സംഘപരിവാര്‍ സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരെനടത്തുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പിണറായിയുടെ പരാമര്‍ശം വന്നിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്