തിരുവനന്തപുരം։ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സുപ്രഭാതം തിരുവനന്തപുരം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് അന്തരിച്ചു. 32 വയസ്സായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകാന്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Also Read : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു
ജൂലൈ 31 രാത്രി 11 മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിൽ വച്ചായിരുന്നു അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ അരോഗ്യനില അതീവ ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു.
ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാര്‍ നായരുടേയും രത്നമ്മയുടെയും മകനാണ് അന്തരിച്ച ശ്രീകാന്ത്. ഭാര്യ രമ്യ കുടുംബശ്രീ താത്കാലിക ജീവനക്കാരിയാണ്. അങ്കിത് ആണ് മകൻ.
Also Read : സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു; 1017 പേർക്ക് സമ്പർക്കം
ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലു വര്‍ഷമായി സുപ്രഭാതം പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. മംഗളം ദിനപത്രത്തിലും ജോലി ചെയ്തിരുന്നു.
Also Read : രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു
ജൂലൈ 31 രാത്രി 11 മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിൽ വച്ചായിരുന്നു അപകടമുണ്ടായത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ അരോഗ്യനില അതീവ ഗുരുതരമാകുകയും മരിക്കുകയുമായിരുന്നു.
ശ്രീകണ്ഠേശ്വരം ഭജനമഠത്തിൽ ശ്രീകുമാര്‍ നായരുടേയും രത്നമ്മയുടെയും മകനാണ് അന്തരിച്ച ശ്രീകാന്ത്. ഭാര്യ രമ്യ കുടുംബശ്രീ താത്കാലിക ജീവനക്കാരിയാണ്. അങ്കിത് ആണ് മകൻ.
Also Read : സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു; 1017 പേർക്ക് സമ്പർക്കം
ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. നാലു വര്‍ഷമായി സുപ്രഭാതം പത്രത്തില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. മംഗളം ദിനപത്രത്തിലും ജോലി ചെയ്തിരുന്നു.