ന്യൂഡൽഹി: കണ്ണൂർ മെഡിക്കൽ കോളജ് തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീം കോടതി. ഈ വർഷവും കോളജിന് എംബിബിഎസ് പ്രവേശനം നടത്താൻ കോടതി അനുമതി നിഷേധിച്ചു. 2016-17 വർഷത്തിൽ പ്രവേശനത്തിന് വിദ്യാർഥികളിൽ നിന്ന് തലവരിപ്പണം വാങ്ങിയെന്നാണ് പരാതി.
പ്രവേശന മേൽനോട്ട സമിതി ഇത് സംബന്ധിച്ച വിവരങ്ങൾ കോളജിനെതിരെ സമർപ്പിച്ചിരുന്നു. 35 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വിദ്യാർഥികളിൽ നിന്ന് കോളജ് വാങ്ങിയതായി സമിതി കണ്ടെത്തിയിരുന്നു. രേഖകൾ സമിതി വിശദമായി വീണ്ടും പരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടി തിരികെ നൽകണമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കണ്ണൂർ മെഡിക്കൽ കോളജ് പണം നൽകിയില്ലെന്ന ആരോപണവുമായി 25 വിദ്യാർഥികൾ രംഗത്തെത്തി. 101 വിദ്യാർഥികൾ പണം ഭാഗികമായി ലഭിച്ചെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ പരാതിയിന്മേൽ മേൽനോട്ട സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.
പ്രവേശന മേൽനോട്ട സമിതി ഇത് സംബന്ധിച്ച വിവരങ്ങൾ കോളജിനെതിരെ സമർപ്പിച്ചിരുന്നു. 35 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ വിദ്യാർഥികളിൽ നിന്ന് കോളജ് വാങ്ങിയതായി സമിതി കണ്ടെത്തിയിരുന്നു. രേഖകൾ സമിതി വിശദമായി വീണ്ടും പരിശോധിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. വിദ്യാർഥികളിൽ നിന്ന് വാങ്ങിയ തുകയുടെ ഇരട്ടി തിരികെ നൽകണമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സുപ്രീം കോടതി നിർദേശിച്ചിരുന്നു.
കണ്ണൂർ മെഡിക്കൽ കോളജ് പണം നൽകിയില്ലെന്ന ആരോപണവുമായി 25 വിദ്യാർഥികൾ രംഗത്തെത്തി. 101 വിദ്യാർഥികൾ പണം ഭാഗികമായി ലഭിച്ചെന്ന് വ്യക്തമാക്കി. വിദ്യാർഥികളുടെ പരാതിയിന്മേൽ മേൽനോട്ട സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു.