ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെ എതിര്‍ത്ത് കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന ഹൈക്കോടതിയുടെ വാദം സുപ്രീം കോടതി തള്ളി. വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീം കോടതി അംഗീകരിച്ചില്ല. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നതിനെതിരെ സംസ്ഥാനം നല്‍കിയ ഹര്‍ജി നിയമപരമായി നിലനിര്‍ക്കില്ലെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയത്. ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഹര്‍ജി നല്‍കണമെന്നായിരുന്നു കോടതി വിധി. നടപടികള്‍ ആരംഭിക്കാത്ത പശ്ചാത്തലത്തിൽ സര്‍ക്കാരിന്‍റെ ഹര്‍ജി അനവസരത്തിലാണെന്നും ഹൈക്കോടതി കണ്ടെത്തി. ഇതിനെതിരെയാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
Also Read: നിലമ്പൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
ഹര്‍ജി നിയമപരമായി നിലനിൽക്കുമെന്നും വിമാനത്താവളത്തിന്‍റെ കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജിയ്ക്ക് മെറിറ്റുണ്ടെന്നും കേരള ഹൈക്കോടതി ഹര്‍ജി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Also Read: മൃതദേഹം കൊണ്ടിട്ടതോ ഒഴുകിവന്നതോ? ദേവനന്ദയെ കണ്ടെത്തിയത് വിജനമായ പ്രദേശത്ത്
വിമാനത്താവളം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ കെ എം നടരാജൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ടെൻഡര്‍ നടപടികള്‍ തുടങ്ങുന്നതിനു മുന്‍പേ തങ്ങളെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതുവരെ സര്‍ക്കാര്‍ 140 കോടി രൂപയിലധികം വിമാനത്താവളത്തിനായി നിക്ഷേപിച്ചിട്ടുണ്ടെന്നും വിമാനത്താവളം നിൽക്കുന്ന ഭൂമി സര്‍ക്കാരിന്‍റേതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
Also Read: നിലമ്പൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
ഹര്‍ജി നിയമപരമായി നിലനിൽക്കുമെന്നും വിമാനത്താവളത്തിന്‍റെ കൈമാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചെന്നുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജിയ്ക്ക് മെറിറ്റുണ്ടെന്നും കേരള ഹൈക്കോടതി ഹര്‍ജി പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
Also Read: മൃതദേഹം കൊണ്ടിട്ടതോ ഒഴുകിവന്നതോ? ദേവനന്ദയെ കണ്ടെത്തിയത് വിജനമായ പ്രദേശത്ത്
വിമാനത്താവളം കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ കെ എം നടരാജൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ ടെൻഡര്‍ നടപടികള്‍ തുടങ്ങുന്നതിനു മുന്‍പേ തങ്ങളെ പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഇതുവരെ സര്‍ക്കാര്‍ 140 കോടി രൂപയിലധികം വിമാനത്താവളത്തിനായി നിക്ഷേപിച്ചിട്ടുണ്ടെന്നും വിമാനത്താവളം നിൽക്കുന്ന ഭൂമി സര്‍ക്കാരിന്‍റേതാണെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.