ന്യൂഡൽഹി: സിസ്റ്റര്‍ അഭയ കേസിലെ രണ്ടാം പ്രതിയും വൈദികനുമായ ഫാ. ജോസ് പൂതൃക്കയിലിനെ വിട്ടയച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കേരള ഹൈക്കോടതി വിധിയ്ക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരിന്റെ സുഹൃത്താണ് എന്ന കാരണം കൊണ്ട് ജോസ് പൂതൃക്കയ്ക്ക് കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ ഫാ. ജോസ് പൂതൃക്കയിലിന്റെ പങ്ക് വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അബ്ദുളഅ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ലിയത്. അതേസമയം, രണ്ടാം പ്രതിയായ വൈദികനെ വിചാരണ കൂടാതെ വിട്ടയയ്ക്കാൻ കോടതി അനുവദിച്ചെങ്കിലും കേസിലെ വിചാരണ നിര്‍ത്തി വെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Also Read: അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 4.30ന് ഫാ. ജോസ് പൂതൃക്കയിൽ പയസ് ടെൻത് കോൺവെന്റിൽ എത്തിയിരുന്നതായി ജോമോൻ പുത്തൻപുരയ്ക്കൽ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനു തെളിവായി സാക്ഷിമൊഴികളും ഹാജരാക്കി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.
Also Read: കുറ്റമേറ്റെടുക്കാൻ രണ്ടു ലക്ഷവും ജോലിയും: അഭയകേസ് സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച നാലരക്ക് ഫാ. പുതൃക്കയിൽ കോണ്‍വെന്റിൽ എത്തിയതിലെ സാക്ഷിമൊഴിയടക്കം ജോമോൻ പുത്തൻപുരക്കൽ കോടതിയെ അറിയിച്ചു. ജോസ് പൂതൃക്കയിലിനെ സംഭവദിവസം മഠത്തിൽ കണ്ടെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു വിചാരണക്കോടതിയിൽ മൊഴി നല്‍കിയിട്ടുണ്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോള്‍ ിയാള്‍ അടയ്ക്ക മോഷണക്കേസിൽ ജയിലിൽ കിടന്ന വ്യക്തിയല്ലേയെന്നും സാക്ഷി പറയാൻ ഇയാള്‍ പണം കൈപ്പറ്റിയെന്ന ആരോപണമില്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
1992ലായിരുന്നു കോട്ടയത്തെ പയസ് ടെൻത് മഠത്തിൽ സിസ്റ്റര്‍ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2009ലാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ നിയമനടപടികള്‍ നീണ്ടുപോയതോടെ അടുത്ത കാലത്തു മാത്രമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഫാ. ജോസ് പൂതൃക്കിയിലിനെതിരെ ഇപ്പോള്‍ നോട്ടീസ് അയച്ചാൽ വിചാരണ തടസ്സപ്പെടുമെന്നും അത്തരത്തിൽ ഒരു നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Also Read: അഭയ കേസ്: വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ 4.30ന് ഫാ. ജോസ് പൂതൃക്കയിൽ പയസ് ടെൻത് കോൺവെന്റിൽ എത്തിയിരുന്നതായി ജോമോൻ പുത്തൻപുരയ്ക്കൽ സുപ്രീം കോടതിയെ അറിയിച്ചു. ഇതിനു തെളിവായി സാക്ഷിമൊഴികളും ഹാജരാക്കി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.
Also Read: കുറ്റമേറ്റെടുക്കാൻ രണ്ടു ലക്ഷവും ജോലിയും: അഭയകേസ് സാക്ഷിയുടെ വൻ വെളിപ്പെടുത്തൽ
അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ച നാലരക്ക് ഫാ. പുതൃക്കയിൽ കോണ്‍വെന്റിൽ എത്തിയതിലെ സാക്ഷിമൊഴിയടക്കം ജോമോൻ പുത്തൻപുരക്കൽ കോടതിയെ അറിയിച്ചു. ജോസ് പൂതൃക്കയിലിനെ സംഭവദിവസം മഠത്തിൽ കണ്ടെന്ന് ദൃക്സാക്ഷിയായ അടയ്ക്കാ രാജു വിചാരണക്കോടതിയിൽ മൊഴി നല്‍കിയിട്ടുണ്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചപ്പോള്‍ ിയാള്‍ അടയ്ക്ക മോഷണക്കേസിൽ ജയിലിൽ കിടന്ന വ്യക്തിയല്ലേയെന്നും സാക്ഷി പറയാൻ ഇയാള്‍ പണം കൈപ്പറ്റിയെന്ന ആരോപണമില്ലേയെന്നും കോടതി ചോദിച്ചു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു.
1992ലായിരുന്നു കോട്ടയത്തെ പയസ് ടെൻത് മഠത്തിൽ സിസ്റ്റര്‍ അഭയയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2009ലാണ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ നിയമനടപടികള്‍ നീണ്ടുപോയതോടെ അടുത്ത കാലത്തു മാത്രമാണ് കേസിൽ വിചാരണ ആരംഭിച്ചത്. ഫാ. ജോസ് പൂതൃക്കിയിലിനെതിരെ ഇപ്പോള്‍ നോട്ടീസ് അയച്ചാൽ വിചാരണ തടസ്സപ്പെടുമെന്നും അത്തരത്തിൽ ഒരു നടപടി കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.