ആപ്പ്ജില്ല

കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ച സംഭവം։ ഉണ്ണിത്താന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തള്ളി

അവശ്യവാഹനങ്ങൾക്കുള്ള പാത തുറന്ന് നൽകണമെന്ന് കാണിച്ച് രാജ്മോഹൻ ഉണ്ണിത്താൻ നൽകിയ ഹർജ്ജിയാണ് സുപ്രീം കോടതി തള്ളിയത്. ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സോളിസിറ്റർ ജനറലും റിപ്പോർട്ട് വിശദീകരണം നൽകിയിരുന്നു.

Samayam Malayalam 7 Apr 2020, 12:39 pm
ന്യൂഡല്‍ഹി։ കേരള അതിര്‍ത്തികള്‍ കര്‍ണാടകം മണ്ണിട്ട് അടച്ച സംഭവത്തില്‍ കാസർകോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍ സമർപ്പിച്ച ഹര്‍‍ജ്ജി സുപ്രീം കോടതി തള്ളി. ആംബുലന്‍സും മറ്റ് അത്യാവശ്യ വാഹനങ്ങളും കടക്കുന്നതിന് വഴി തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ ഇത്തരത്തില്‍ ഹര്‍ജ്ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
Samayam Malayalam supreme court
രാജ്മോഹൻ ഉണ്ണിത്താന്റെ ഹർജി തള്ളി സുപ്രീം കോടതി


Also Read : കൊവിഡ്: അത്യാവശ്യമുള്ള രാജ്യങ്ങൾക്ക് മരുന്ന് നൽകാം: നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇത് സംബന്ധിച്ച് കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും ഹോം സെക്രട്ടറിമാരുമായി ഒരു സംയുക്ത യോഗം ചേര്‍ന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാർ മേത്താ സുപ്രീം കോടതിയെ അറിയിച്ചു. അതില്‍ പ്രകാരം അടിയന്തിര ആവശ്യമുള്ള രോഗികളുമായി പോകുന്ന വാഹനങ്ങള്‍ക്ക് പാത തുറന്ന് കൊടുക്കുമെന്ന് ഉറപ്പ് നല്‍കിയതായും അദ്ദേഹം അറിയിച്ചു.


Also Read : മലേറിയയുടെ മരുന്നിനുള്ള അപേക്ഷ ഇന്ത്യ നിരസിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്ക

അതിര്‍ത്തി തുറക്കാമെന്ന് സംബന്ധിച്ച് ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ കർണാടക പൊലീസ് തടഞ്ഞ് തിരിച്ചയച്ച ഒരു രോഗി കൂടി മരിച്ചിരുന്നു. അതോടെ നിലവില്‍ പത്ത് പേരാണ് ചികിത്സ കിട്ടാതെ മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്