ആപ്പ്ജില്ല

കേന്ദ്രം ഇടപെട്ടു; കൊറോണക്കാലത്തെ ജപ്തി നടപടികൾ സ്റ്റേ ചെയ്ത കേരള ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ച് സുപ്രീംകോടതി

Samayam Malayalam 20 Mar 2020, 1:35 pm
ന്യൂഡല്‍ഹി։ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ ആറ് വരെ ജപ്തി അടക്കമുള്ള നടപടികള്‍ മാറ്റി വയ്ക്കുവാന്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കേരള ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റെ.
Samayam Malayalam supreme court
കേരള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ


Also Read : നരേന്ദ്ര മോദിയുടെ ജനതാ കര്‍ഫ്യൂന് പിന്തുണയുമായി പ്രതിപക്ഷവും


ഇന്നലെയാണ് ഹൈക്കോടതി ഇത്തരത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആദായ നികുതി വകുപ്പ്, ജിഎസ്റ്റി അധികൃത‍‍ർ എന്നിവർക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്ന് ജസ്റ്റീസ് അമിത് റാവല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Also Read : കോയമ്പത്തൂരിലെ തമിഴ്നാട്- കേരള അതിർത്തി ഇന്ന് വൈകീട്ട് അടക്കും

കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ വിവിധ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നികുതി വകുപ്പുകളെയും ബാങ്ക് അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളെയും വിവരം അറിയിക്കുവാനും വ്യാഴാഴ്ച മുതല്‍ നടപടികള്‍ നിര്‍ത്താനും ഇന്നലെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

കേരളത്തിലെ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് 20,000 കോടിയുടെ സാമ്പത്തിക പാക്കേജ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രി വഴി വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. ഇതിന് പുറമെ എപ്രില്‍ മെയ് മാസങ്ങളിലായി ആയിരം കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്