ന്യൂഡൽഹി: മൃതദേഹസംസ്കാരവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി. പള്ളിത്തര്‍ക്കം മൂലം മൃതസംസ്കാരച്ചടങ്ങുകള്‍ മുടങ്ങുന്നത് തടയാൻ കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനൻസിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശനം. ഏത് വൈദികനാണ് മൃതസംസ്കാര കര്‍മ്മങ്ങള്‍ നടത്തുന്നത് എന്നത് കോടതിയുടെ വിഷയമല്ലെന്നും എന്നാൽ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് അരുൺ മിശ്രയുടേയതാണ് പരാമര്‍ശം. കേരള സര്‍ക്കാര്‍ ഓര്‍ഡിനൻസിനെതിരെ ഓര്‍ത്തഡോക്സ് സഭ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. 2017ലെ കോടതി വിധി പള്ളികളുടെ ഭരണവുമായി മാത്രം ബന്ധപ്പെട്ടതാണെന്നും അതിനപ്പുറമുള്ള വിഷയങ്ങളിൽ ഇടപെടില്ലെന്നും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇനിയും നിര്‍ബന്ധം പിടിച്ചാൽ കോടതിലക്ഷ്യ ഹര്‍ജി തള്ളുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Also Read: "ദൈവമില്ലാത്തവർ ദൈവത്തെ നിർവചിച്ചു": സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കത്തിൽ ഇതുവരെ 50 ശതമാനം കാര്യങ്ങള്‍ പരിഹരിച്ചന്നും ബാക്കി പ്രശ്നങ്ങളും പരിഹരിക്കുമെന്നും കോടതി പറഞ്ഞു. തന്‍റെ കാലത്ത് അല്ലെങ്കിൽ തനിക്ക് ശേഷം വരുന്നവര്‍ ബാക്കി പ്രശ്നങ്ങള്‍ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി മാസത്തേയ്ക്ക് മാറ്റിയ കോടതി ഇരുകക്ഷികളോടും സത്യവാങ്മൂലം സമര്‍പ്പിക്കാൻ നിര്‍ദ്ദേശിച്ചു.
Also Read: സഭാ തർക്കം മൃതദേഹം അടക്കം ചെയ്യുന്നതിനെ ബാധിക്കരുത്; ഓർഡിനൻസുമായി സർക്കാർ
പള്ളിത്തര്‍ക്കം മൂലം മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിൽ തടസ്സം നേരിടുന്ന പശ്ചാത്തലത്തിൽ ഏതു പള്ളിയിലാണോ കുടുംബക്കല്ലറയുള്ളത് അവിടെ അടക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലായിരുന്നു കേരള സര്‍ക്കാരിന്‍റെ ഓര്‍ഡിനൻസ്. മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്ക് താത്പര്യമുള്ള വൈദികനെ കൊണ്ടു വന്ന് മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കാമെന്നും കടുംബക്കല്ലറയിൽ സംസ്കതിരക്കാൻ സഭാതര്‍ക്കം ഉള്‍പ്പെടെയുള്ളവ പരിഗണിക്കേണ്ടെന്നുമായിരുന്നു ഓര്‍ഡിൻസ്. അതേസമയം, എതിര്‍വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളിയാണെങ്കിൽ സെമിത്തേരിയിൽ കര്‍മ്മങ്ങള്‍ ചെയ്യാൻ അനുവാദമില്ല. ഈ വിധിയുടെ ബലത്തിൽ വരിക്കോലി പള്ളിയിൽ ഒരു മൃതദേഹസംസ്കാരം നടക്കുകയുംചെയ്തിരുന്നു. എന്നാൽ കേരള സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ്ഓര്‍ത്തഡോക്സ് വിഭാഗത്തിന് തിരിച്ചടിയായി കോടതിയുടെ പരാമര്‍ശം.
അതേസമയം, 1934ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പാക്കിയില്ലെങ്കിൽ കേരള ചീഫ് സെക്രട്ടറിയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോടതി മുൻപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ വിഷയത്തിൽ കോടതി കടുത്ത നടപടികളിലേയ്ക്ക് കടന്നേക്കില്ലെന്നതിന്‍റെ സൂചനയാണ് ഇന്നത്തെ വിധിയെന്നാണ് വിലയിരുത്തൽ.
Also Read: "ദൈവമില്ലാത്തവർ ദൈവത്തെ നിർവചിച്ചു": സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
ഓര്‍ത്തഡോക്സ് - യാക്കോബായ തര്‍ക്കത്തിൽ ഇതുവരെ 50 ശതമാനം കാര്യങ്ങള്‍ പരിഹരിച്ചന്നും ബാക്കി പ്രശ്നങ്ങളും പരിഹരിക്കുമെന്നും കോടതി പറഞ്ഞു. തന്‍റെ കാലത്ത് അല്ലെങ്കിൽ തനിക്ക് ശേഷം വരുന്നവര്‍ ബാക്കി പ്രശ്നങ്ങള്‍ പരിഹരിക്കും. അതിനായി കാത്തിരിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി മാസത്തേയ്ക്ക് മാറ്റിയ കോടതി ഇരുകക്ഷികളോടും സത്യവാങ്മൂലം സമര്‍പ്പിക്കാൻ നിര്‍ദ്ദേശിച്ചു.
Also Read: സഭാ തർക്കം മൃതദേഹം അടക്കം ചെയ്യുന്നതിനെ ബാധിക്കരുത്; ഓർഡിനൻസുമായി സർക്കാർ
പള്ളിത്തര്‍ക്കം മൂലം മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിൽ തടസ്സം നേരിടുന്ന പശ്ചാത്തലത്തിൽ ഏതു പള്ളിയിലാണോ കുടുംബക്കല്ലറയുള്ളത് അവിടെ അടക്കം ചെയ്യാൻ സാധിക്കുന്ന തരത്തിലായിരുന്നു കേരള സര്‍ക്കാരിന്‍റെ ഓര്‍ഡിനൻസ്. മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്ക് താത്പര്യമുള്ള വൈദികനെ കൊണ്ടു വന്ന് മരണാനന്തര കര്‍മ്മങ്ങള്‍ നിര്‍വഹിക്കാമെന്നും കടുംബക്കല്ലറയിൽ സംസ്കതിരക്കാൻ സഭാതര്‍ക്കം ഉള്‍പ്പെടെയുള്ളവ പരിഗണിക്കേണ്ടെന്നുമായിരുന്നു ഓര്‍ഡിൻസ്. അതേസമയം, എതിര്‍വിഭാഗത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളിയാണെങ്കിൽ സെമിത്തേരിയിൽ കര്‍മ്മങ്ങള്‍ ചെയ്യാൻ അനുവാദമില്ല. ഈ വിധിയുടെ ബലത്തിൽ വരിക്കോലി പള്ളിയിൽ ഒരു മൃതദേഹസംസ്കാരം നടക്കുകയുംചെയ്തിരുന്നു. എന്നാൽ കേരള സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ്ഓര്‍ത്തഡോക്സ് വിഭാഗത്തിന് തിരിച്ചടിയായി കോടതിയുടെ പരാമര്‍ശം.
അതേസമയം, 1934ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പാക്കിയില്ലെങ്കിൽ കേരള ചീഫ് സെക്രട്ടറിയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കോടതി മുൻപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ വിഷയത്തിൽ കോടതി കടുത്ത നടപടികളിലേയ്ക്ക് കടന്നേക്കില്ലെന്നതിന്‍റെ സൂചനയാണ് ഇന്നത്തെ വിധിയെന്നാണ് വിലയിരുത്തൽ.