ന്യൂഡൽഹി: ശബരിമല കേസ് പുനഃപരിശോധനാ ഹർജി പരിഗണിക്കില്ലെന്ന് വിശാല ബെഞ്ച്. അഞ്ചംഗ ബെഞ്ച് നിർദേശിച്ച ഏഴ് ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നാണ് ഒൻപതംഗ വിശാല ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി.
മതാചാരവും ഭരണഘടനാപരവുമായ ചോദ്യങ്ങൾ മാത്രമാണ് പരിഗണിക്കുകയെന്നും വിശാല ബെഞ്ച് വ്യക്തമാക്കി. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു ഹർജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ് വ്യക്തമാക്കിയത്.
Also Read: ശബരിമല ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും; ഭരണഘടനാ ബെഞ്ചിൽ ആരൊക്കെ?, പരിഗണിക്കുന്നത് എന്തൊക്കെ?; അറിയേണ്ടതെല്ലാം
അതേസമയം പുനഃപരിശോധനാഹർജികളെ എതിർത്ത് ബിന്ദു അമ്മിണിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് രംഗത്തെത്തി. എന്തിനാണ് ഈ ഹർജികൾ ഒമ്പതംഗ ബഞ്ചിന് വിട്ടത് എന്ന് മനസ്സിലാകുന്നില്ലെന്ന് ഇന്ദിരാ ജയ്സിംഗ് കോടതിയിൽ പറഞ്ഞു. അഞ്ചംഗ ബെഞ്ച് തയ്യാറാക്കിയ ഈ ചോദ്യങ്ങൾക്കൊന്നും നിയമപരമായ ഉത്തരം കണ്ടെത്താൻ സാധിക്കുന്നതല്ലെന്നും അവർ വിമർശിച്ചു.