ന്യൂഡൽഹി: കാരാട്ട് റസാഖിന് കൊടുവള്ളി എംഎൽഎ ആയി തുടരാമെന്ന് സുപ്രീം കോടതി. നിയമസഭാ സമ്മേളനങ്ങളിൽ റസാഖിന് പങ്കെടുക്കാം, എന്നാൽ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ വോട്ടെടുപ്പിൽ പങ്കെടുക്കാനോ റസാഖിന് സാധിക്കില്ല. എംഎൽഎക്ക് ലഭിക്കുന്ന ശമ്പളവും കാരാട്ട് റസാഖിന് ലഭിക്കില്ല. കോടതിയുടെ തീരുമാനം വരുന്നത് വരെ സ്റ്റേ തുടരും. സുപ്രീം കോടതി ജസ്റ്റിസുമാരായ സഞ്‌ജയ് കിഷൻ കൗൾ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. മുഴുവൻ എതിർ കക്ഷികൾക്കും കോടതി നോട്ടീസയച്ചു. കൊടുവള്ളി മണ്ഡലത്തിലെ വോട്ടറായ കെ.പി മുഹമ്മദ് നൽകിയ ഹർജിയിലാണ് കാരാട്ട് റസാഖിനെ എംഎൽഎ സ്ഥാനത്ത് നിന്ന് കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. മുസ്ലിം ലീഗ് നേതാവായിരുന്ന റസാഖ് തെരഞ്ഞെടുപ്പിന് മുൻപാണ് ഇടത് പക്ഷത്തേക്ക് ചേക്കേറിയത്.
2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചുവെന്നായിരുന്നു റസാഖിന് എതിരെയുള്ള കേസ്. മുസ്ലിം ലീഗ് സ്ഥാനാർഥി എം.എ റസാഖിനെതിരെ 583 വോട്ടുകൾക്കാണ് അന്ന് കാരാട്ട് റസാഖ് വിജയിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിന്റെ വിജയം വലിയ ചർച്ചക്ക് വഴി വെച്ചിടുന്നു.
2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചുവെന്നായിരുന്നു റസാഖിന് എതിരെയുള്ള കേസ്. മുസ്ലിം ലീഗ് സ്ഥാനാർഥി എം.എ റസാഖിനെതിരെ 583 വോട്ടുകൾക്കാണ് അന്ന് കാരാട്ട് റസാഖ് വിജയിച്ചത്. ഇടത് സ്വതന്ത്രനായി മത്സരിച്ച കാരാട്ട് റസാഖിന്റെ വിജയം വലിയ ചർച്ചക്ക് വഴി വെച്ചിടുന്നു.