ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങൾക്കായി ദിലീപ് സമർപ്പിച്ച ഹര്‍ജിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തൊണ്ടിമുതലാണ്. ദിലീപിൻ്റെ ആരോപണം നടിയെ അപമാനിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്നും മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മെമ്മറി കാർഡ് ആവശ്യപ്പെട്ടുള്ള ഹർജി വിചാരണ കോടതിയും ഹൈക്കോടതിയും
തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ നടന്നിട്ടുണ്ടെന്നും തെളിവ് ലഭിക്കാൻ തനിക്കും അവകാശമുണ്ടെന്നുമാണ് ദിലീപിൻ്റെ വാദം. ദിലീപിന് വേണ്ടി ഹാജരായത് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ്. തുടർ വാദങ്ങൾക്കായി ജനുവരി 23ലേക്കു ഹര്‍ജി മാറ്റിയിരിക്കുകയാണ്.
തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.
തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ നടന്നിട്ടുണ്ടെന്നും തെളിവ് ലഭിക്കാൻ തനിക്കും അവകാശമുണ്ടെന്നുമാണ് ദിലീപിൻ്റെ വാദം. ദിലീപിന് വേണ്ടി ഹാജരായത് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ്. തുടർ വാദങ്ങൾക്കായി ജനുവരി 23ലേക്കു ഹര്‍ജി മാറ്റിയിരിക്കുകയാണ്.