ന്യൂഡൽഹി: മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അടുത്ത മാസം 23 ന് പരിഗണിക്കും. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പാണ് ദിലീപ് കോടതിയോട് ആവശ്യപ്പെട്ടത്.
ഹർജിയിൽ വിശദമായി വാദം പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തൊണ്ടിമുതലായ മെമ്മറി കാർഡ് ദിലീപിന് നൽകാൻ പറ്റില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിലെ രേഖയായ മെമ്മറികാർഡ് ദിലീപിന് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, കേസിൽ മെമ്മറി കാർഡ് രേഖയാണോ തോണ്ടി മുതലാണോ എന്ന് പരിശോധിച്ച് ദിലീപിന് കൈമാറാൻ കഴിയുമോയെന്ന നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഹർജിയിൽ വിശദമായി വാദം പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തൊണ്ടിമുതലായ മെമ്മറി കാർഡ് ദിലീപിന് നൽകാൻ പറ്റില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിലെ രേഖയായ മെമ്മറികാർഡ് ദിലീപിന് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, കേസിൽ മെമ്മറി കാർഡ് രേഖയാണോ തോണ്ടി മുതലാണോ എന്ന് പരിശോധിച്ച് ദിലീപിന് കൈമാറാൻ കഴിയുമോയെന്ന നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.