ന്യൂഡൽഹി: സംസ്ഥാന സര്‍ക്കാരിന് സഭാ തര്‍ക്കക്കേസിൽ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഓര്‍ത്തഡോക്സ് - യാക്കോബായ സഭാതര്‍ക്ക കേസിലാണ് ജസ്റ്റിസ് അരുൺ മിശ്ര സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇനിയും ക്ഷമിക്കാൻ കഴിയില്ലെന്നും കോടതി വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തി ജയിലിൽ അടയ്ക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ബീഹാര്‍ ചീഫ് സെക്രട്ടറിയ്ക്ക് സംഭവിച്ചത് എന്താണെന്ന് കേരള ചീഫ് സെക്രട്ടറിയെ വിളിച്ച് ആരെങ്കിലും പറഞ്ഞു മനസ്സിലാക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. കട്ടച്ചൽ, വാരിക്കോലി പള്ളികള്‍ നല്കിയ കേസ് പരിഗണിക്കുന്നതിനിടെയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
മലങ്കര പള്ളിയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്നായിരുന്നു 2017 ജൂലൈ മൂന്നിന് കോടതി വിധിച്ചത്. ഇതിനു ശേഷം വിഷയത്തിൽ നിരവധി ഹര്‍ജികള്‍ കോടതിയ്ക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും സുപ്രീം കോടതി അതെല്ലാം തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വീണ്ടും ഒരു ഹര്‍ജി എത്തിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച കോടതി ഇനിയും ഇത് വൈകിപ്പിക്കാനില്ലെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്നും അഭിഭാഷകന് നിര്‍ദ്ദേശം നല്കി.
വിധി മറികടക്കാനുള്ള ശ്രമമുണ്ടായാൽ ചീഫ് സെക്രട്ടറിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇനിയും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇത്രയും കാലമായിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നിരീക്ഷിക്കും. വിധി നടപ്പാക്കാൻ ഉടൻ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി.
മലങ്കര പള്ളിയ്ക്ക് കീഴിലുള്ള എല്ലാ പള്ളികളും 934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്നായിരുന്നു 2017 ജൂലൈ മൂന്നിന് കോടതി വിധിച്ചത്. ഇതിനു ശേഷം വിഷയത്തിൽ നിരവധി ഹര്‍ജികള്‍ കോടതിയ്ക്ക് മുന്നിൽ എത്തിയിരുന്നെങ്കിലും സുപ്രീം കോടതി അതെല്ലാം തള്ളിയിരുന്നു. ഇതു സംബന്ധിച്ച് വീണ്ടും ഒരു ഹര്‍ജി എത്തിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. വിധി നടപ്പാക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച കോടതി ഇനിയും ഇത് വൈകിപ്പിക്കാനില്ലെന്നും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്നും അഭിഭാഷകന് നിര്‍ദ്ദേശം നല്കി.
വിധി മറികടക്കാനുള്ള ശ്രമമുണ്ടായാൽ ചീഫ് സെക്രട്ടറിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇനിയും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്കി. ഇത്രയും കാലമായിട്ടും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കോടതി നിരീക്ഷിക്കും. വിധി നടപ്പാക്കാൻ ഉടൻ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശം നല്കി.