ആപ്പ്ജില്ല

നിയമസഭാ കയ്യാങ്കളി കേസ്; നിർണ്ണായക വിധി ബുധനാഴ്ച

പ്രതികൾ വിചാരണ നേരിടണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നാണ് കേരളത്തിന്റെ വാദം.

Samayam Malayalam 27 Jul 2021, 8:57 pm

ഹൈലൈറ്റ്:

  • കേസ് പിൻവലിക്കാൻ അനുവദിക്കണമെന്നാണ് വാദം
  • രാവിലെ 10.30 നാണ് വിധി പറയുക
  • വി ശിവൻകുട്ടി അടക്കമുള്ളവരാണ് പ്രതികൾ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam niyamasabha case
നിയമസഭയിൽ സംഘർഷം ഉണ്ടായപ്പോൾ

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹർജിയിൽ നാളെ സുപ്രീംകോടതി വിധി പറയും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അടക്കമുളള്ള ആറ് പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്ന ഹർജിയിലാണ് സുപ്രീംകോടതി വിധി പറയുക. രാവിലെ 10.30 നാണ് വിധി പറയുക, മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
'കിറ്റും റേഷനും കിട്ടാതെ പാവപ്പെട്ടവർ മരിച്ചാലും പ്രശ്നമില്ലെന്ന മട്ട്; അടുത്ത തവണ ഈ 41 പോലും സ്വാഹ'; പ്രതിപക്ഷത്തിനെതിരെ എംഎം മണി
വി ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ, കുഞ്ഞുമുഹമ്മദ് മാസ്റ്റർ, സികെ സദാശിവൻ, കെ അജിത് എന്നീ പ്രതികൾ വിചാരണ നേരിടണമെന്നുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമസഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ടെന്നാണ് കേരളത്തിന്റെ വാദം.

കിറ്റെക്സിൽ വീണ്ടും മിന്നൽ പരിശോധന; സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമെന്ന് സാബു എം ജേക്കബ്
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്