ആപ്പ്ജില്ല

'ചാണക സംഘിയെന്ന് വിളിച്ചാലും കുഴപ്പമില്ല, വാസം ചാണകം മെഴുകിയ തറയിൽ'; സുരേഷ് ഗോപി

കോഴിക്കോട് എൻഡിഎ സ്ഥാനാർഥികളുടെ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി നിലപാട് വ്യക്തമാക്കിയത്. വികസനം മുടക്കാൻ ചില നികൃഷ്‌ടജീവികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

Samayam Malayalam 12 Dec 2020, 4:43 pm
കോഴിക്കോട്: ചാണക സംഘിയെന്ന് വിളിക്കുന്നതിൽ കുഴപ്പമില്ലെന്ന് സിനിമ താരവും ബിജെപി എംപിയുമായ സുരേഷ് ഗോപി. ലോകം മുഴുവൻ ആരാധകരുള്ള നരേന്ദ്ര മോദിയുടെ പടയാളിയാണ് താൻ. വിശ്വസിക്കാൻ കൊള്ളാമെന്ന് താൻ കരുതുന്ന നേതാവ് കൂടിയാണ് അദ്ദേഹം. അതിനാൽ തന്നെ എന്ത് പേരിട്ട് വിളിച്ചാലും കുഴപ്പമില്ലെന്നും താരം പറഞ്ഞു.
Samayam Malayalam സുരേഷ് ഗോപി. Photo: Facebook
സുരേഷ് ഗോപി. Photo: Facebook


Also Read: നായയെ കാറിൽ കെട്ടിവലിച്ച ക്രൂരത; മേനക ഗാന്ധി രംഗത്ത്, ഡിജിപിയുമായി സംസാരിച്ചു

ചിലർ താമസിക്കുന്നത് പോലെ മറ്റ് മാലിന്യങ്ങൾ കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസം. അത് ചാണകം മെഴുകിയതാണ്. അതിനാൽ തന്നെ ചാണക സംഘിയെന്ന് വിളിക്കുന്നതിൽ കുഴപ്പമില്ലെന്നും കോഴിക്കോട് എൻഡിഎ സ്ഥാനാർഥികളുടെ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.

45 വർഷം ഇടതുപക്ഷം ഭരിച്ചിട്ടും ആവശ്യമായ കുടിവെള്ളം ലഭിക്കാത്ത നഗരമാണ് കോഴിക്കോട്. ഇപ്പോഴും അവർ കുടിവെള്ളം തരാമെന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിൽ വന്ന് നോക്കിയാൽ അറിയാം സിനിമ നടൻ കൂടിയായ എംപി നടപ്പാക്കിയ വികസനങ്ങൾ. കേരളം മലായാളികളുടേത് ആകണമെങ്കിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലയാളികൾ താമരയ്‌ക്ക് വോട്ട് ചെയ്യുകയാണ് വേണ്ടതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Also Read: ഫൈസർ വാക്‌സിൻ സ്വീകരിച്ചവർക്ക് 'എട്ടിൻ്റെ പണി'? തുറന്ന് പറഞ്ഞ് യുകെ, മുന്നറിയിപ്പ് ഇങ്ങനെ

കോഴിക്കോട് പേരാബ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡ് പണിയാൻ താൻ മൂന്ന് വർഷമായി ശ്രമിക്കുകയാണ്. എന്നാൽ അവിടെയുള്ള ചില നികൃഷ്‌ട ജീവികൾ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന് വാശി പിടിക്കുകയാണ്. അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് വരെ പ്രദേശത്ത് ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇക്കൂട്ടർക്ക്. കെട്ടിയിറക്കിയ എം പിയുടെ ഒരു പദ്ധതിയും നടപ്പാക്കേണ്ടെതില്ലെന്ന നിലപാടാണ് അവരുടേത്. കോഴിക്കോട് കോർപ്പറേഷനിൽ വിജയം നേടാൻ കഴിഞ്ഞാൽ ഭരണം എന്താണെന്ന് കാണിച്ച് തരാമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്