ബെംഗളൂരു: രാമലീല എന്ന സിനിമയിൽ ദിലീപ് ചെയ്തതുപോലെ താനും നാടുവിട്ടു പോകണമെന്നാണ് സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിനു ശ്രമിക്കുന്നവരുടെ ആവശ്യമെന്ന് സ്വപ്ന സുരേഷ്. ഒന്നെങ്കിൽ തന്നെ അവർക്ക് ജയിലിലാക്കിയാൽ മതിയെന്നും അല്ലെങ്കിൽ 30 കോടി രൂപ വാങ്ങി താൻ സ്ഥലം കാലിയാക്കണമെന്നുമാണ് അവരുടെ ആവശ്യമെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. 15.50 മിനിറ്റ് നീണ്ടുനിന്ന ഫേസ്ബുക്ക് ലൈവിലാണ് ഗുരുതര ആരോപണങ്ങളുമായി സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷ് രംഗത്തെത്തിയത്.
"ഒന്നെങ്കിൽ എന്നെ അവർക്ക് ജയിലിൽ കിട്ടിയാൽ മതി. അല്ലെങ്കിൽ ഞാൻ ഇവിടെനിന്ന് സ്ഥലം കാലിയാക്കണം. അതുമല്ലെങ്കിൽ 30 കോടി രൂപ വാങ്ങുക. രാമലീല എന്നുപറയുന്ന ഏതോ ഒരു ദിലീപ് ചിത്രമുണ്ട്. അതിൽ ദിലീപ് വേറെ ഏതോ ഒരു രാജ്യത്ത് പോയി രക്ഷപ്പെടുന്നു. പിന്നീട് ദിലീപിനെക്കുറിച്ചു ആർക്കും വിവരവും ഇല്ല. അങ്ങനെ സ്വപ്ന സുരേഷിനെ റീക്രിയേറ്റ് ചെയ്തു വേറൊരു രാജ്യത്തോ, സംസ്ഥാനത്തോ തന്നെ റീ എസ്റ്റാബ്ലിഷ് ചെയ്യാമെന്നുള്ള രീതിയിൽ ഒരു ഭീഷണി ഉണ്ടായി. മരണം ഉറപ്പായെന്ന് മനസിലായി"- സ്വപ്ന സുരേഷ് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാളാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കായി എത്തിയതെന്നാണ് സ്വപ്ന സുരേഷിൻ്റെ ആരോപണം. ബെംഗളൂരുവിലെ ഹോട്ടലിൽവെച്ചു നടന്ന ചർച്ചയിൽ മക്കളെയുംകൊണ്ട് താൻ ഹരിയാനയിലേക്കോ, ജയ്പുരിലേക്കോ മാറണമെന്നു വിജയ് പിള്ള ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, യൂസഫലി, രവി പിള്ള എന്നിവരുടെ പേരെടുത്തു പറഞ്ഞും സ്വപ്ന ആരോപണം ഉന്നയിച്ചു. സംഭവത്തിൽ അഭിഭാഷകൻ മുഖേന കർണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നൽകിയതായും സ്വപ്ന ലൈവിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പു നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചു പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്വപ്ന ലൈവിൽ എത്തിയത്.
Read Latest Kerala News and Malayalam News
"ഒന്നെങ്കിൽ എന്നെ അവർക്ക് ജയിലിൽ കിട്ടിയാൽ മതി. അല്ലെങ്കിൽ ഞാൻ ഇവിടെനിന്ന് സ്ഥലം കാലിയാക്കണം. അതുമല്ലെങ്കിൽ 30 കോടി രൂപ വാങ്ങുക. രാമലീല എന്നുപറയുന്ന ഏതോ ഒരു ദിലീപ് ചിത്രമുണ്ട്. അതിൽ ദിലീപ് വേറെ ഏതോ ഒരു രാജ്യത്ത് പോയി രക്ഷപ്പെടുന്നു. പിന്നീട് ദിലീപിനെക്കുറിച്ചു ആർക്കും വിവരവും ഇല്ല. അങ്ങനെ സ്വപ്ന സുരേഷിനെ റീക്രിയേറ്റ് ചെയ്തു വേറൊരു രാജ്യത്തോ, സംസ്ഥാനത്തോ തന്നെ റീ എസ്റ്റാബ്ലിഷ് ചെയ്യാമെന്നുള്ള രീതിയിൽ ഒരു ഭീഷണി ഉണ്ടായി. മരണം ഉറപ്പായെന്ന് മനസിലായി"- സ്വപ്ന സുരേഷ് പറഞ്ഞു.
കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാളാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കായി എത്തിയതെന്നാണ് സ്വപ്ന സുരേഷിൻ്റെ ആരോപണം. ബെംഗളൂരുവിലെ ഹോട്ടലിൽവെച്ചു നടന്ന ചർച്ചയിൽ മക്കളെയുംകൊണ്ട് താൻ ഹരിയാനയിലേക്കോ, ജയ്പുരിലേക്കോ മാറണമെന്നു വിജയ് പിള്ള ആവശ്യപ്പെട്ടതായി സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, യൂസഫലി, രവി പിള്ള എന്നിവരുടെ പേരെടുത്തു പറഞ്ഞും സ്വപ്ന ആരോപണം ഉന്നയിച്ചു. സംഭവത്തിൽ അഭിഭാഷകൻ മുഖേന കർണാടക ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും ഇഡിക്കും പരാതി നൽകിയതായും സ്വപ്ന ലൈവിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പു നടക്കുന്നുവെന്ന ആരോപണം ഉന്നയിച്ചു പോസ്റ്റിട്ടതിനു പിന്നാലെയാണ് സ്വപ്ന ലൈവിൽ എത്തിയത്.
Read Latest Kerala News and Malayalam News