ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീംകോടതിയിൽ. സഭ കൈമാറിയത് സർക്കാർ വക ഭൂമിയാണോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനുള്ള ഹൈക്കോടതി നിർദ്ദേശത്തിനെതിരെയാണ് കർദ്ദിനാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഭൂമിയുടെ സ്വഭാവം സംബന്ധിച്ച സംശയത്തിന്റെ പേരിൽ പള്ളിവക സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാൻ ഹൈക്കോടതിക്ക് കഴിയില്ലെന്ന് കർദ്ദിനാളിന്റെ ഹർജിയിൽ പറയുന്നു. നിലവിൽ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകൾ സ്റ്റേ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: 'മുഖ്യമന്ത്രി ആവശ്യപ്പെട്ടു'; സ്വകാര്യ ബസ് സമരം പിൻവലിച്ചു
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരിക്കുന്നത്. 24 പേർക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസിൽ കർദ്ദിനാൾ ഒന്നാം പ്രതിയാണ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
Also Read: ദിലീപിൻ്റെ ഫോണിലുണ്ടായിരുന്നത് ആർക്കും കൈമാറരുതാത്ത കോടതി രേഖകൾ; വിവരങ്ങൾ വീണ്ടെടുത്തെന്ന് ക്രൈം ബ്രാഞ്ച്
ആധാരത്തിൽ വിലകുറച്ചു കാണിച്ച് ഭൂമി ഇടപാട് നടത്തിയെന്നാണ് കേസ്. ഭൂമി ഇടപാടിൽ നികുതി വെട്ടിച്ചതിന് ആറര കോടി രൂപ ആദായ നികുതി വകുപ്പ് പിഴചുമത്തിയിരുന്നു. ഇടപാടിൽ റവന്യൂ വിഭാഗത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
ഭൂമി വിൽപ്പനയിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് റവന്യു വിഭാഗം അന്വേഷിക്കുന്നത്. കൂടാതെ ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. വ്യാജ പട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Also Read: 'മുഖ്യമന്ത്രി ആവശ്യപ്പെട്ടു'; സ്വകാര്യ ബസ് സമരം പിൻവലിച്ചു
സിറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരിക്കുന്നത്. 24 പേർക്കെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഈ കേസിൽ കർദ്ദിനാൾ ഒന്നാം പ്രതിയാണ്. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
Also Read: ദിലീപിൻ്റെ ഫോണിലുണ്ടായിരുന്നത് ആർക്കും കൈമാറരുതാത്ത കോടതി രേഖകൾ; വിവരങ്ങൾ വീണ്ടെടുത്തെന്ന് ക്രൈം ബ്രാഞ്ച്
ആധാരത്തിൽ വിലകുറച്ചു കാണിച്ച് ഭൂമി ഇടപാട് നടത്തിയെന്നാണ് കേസ്. ഭൂമി ഇടപാടിൽ നികുതി വെട്ടിച്ചതിന് ആറര കോടി രൂപ ആദായ നികുതി വകുപ്പ് പിഴചുമത്തിയിരുന്നു. ഇടപാടിൽ റവന്യൂ വിഭാഗത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്.
ഭൂമി വിൽപ്പനയിൽ സർക്കാർ പുറമ്പോക്ക് ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് റവന്യു വിഭാഗം അന്വേഷിക്കുന്നത്. കൂടാതെ ക്രമക്കേടിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. വ്യാജ പട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.