കൊച്ചി: യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി എറണാകുളം അങ്കമാലി രൂപതയുടെ പ്രസിദ്ധീകരണമായ സത്യദീപം. കോൺഗ്രസ് ലീഗിന് കീഴടങ്ങിയെന്നും വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തിലൂടെ മുന്നണിയുടെ മതനിരപേക്ഷ മുഖം നഷ്ടമാക്കിയെന്ന് ആളുകൾക്ക് തോന്നിയെന്നും സഭാ പ്രസിദ്ധീകരണം കുറ്റപ്പെടുത്തുന്നു. യുഡിഎഫിന്റെ മതനിരപേക്ഷ മുഖം നഷ്ടമായെന്ന് തോന്നിയതിനാലാണ് മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് നേട്ടമുണ്ടായത്. അല്ലാതെ ജോസ് കെ മാണിയുടെ വരവല്ലെന്നും സഭാ പ്രസിദ്ധീകരണം പറയുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ചുവടുമാറ്റം ജോസിന്റെ വരവോടെയാണെന്ന് ഇടതുമുന്നണി പോലും കരുതുന്നില്ലെന്നും സത്യദീപം വ്യക്തമാക്കുന്നു.
ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്, കൊവിഡ് പ്രതിരോധം എന്നിവയിലൂടെ തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് എൽഡിഎഫ് സർക്കാരിന് തെളിയിക്കാനായി. സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. പ്രചാരണം അടക്കം മാധ്യമങ്ങൾക്കു വിട്ടുനൽകി യുഡിഎഫ് മാറി നിൽക്കുകയായിരുന്നുവെന്ന് സത്യദീപത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.
ജയ് ശ്രീറാം എന്ന ബാനർ ഉയർത്തിയതിലൂടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞതായും നാട്ടങ്കത്തിന്റെ നാനാർത്ഥങ്ങൾ എന്ന പേരിലെഴുതിയ എഡിറ്റോറിയലിൽ പറയുന്നു.
ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റ്, കൊവിഡ് പ്രതിരോധം എന്നിവയിലൂടെ തങ്ങൾ ജനങ്ങൾക്കൊപ്പമാണെന്ന് എൽഡിഎഫ് സർക്കാരിന് തെളിയിക്കാനായി. സ്വർണ്ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. പ്രചാരണം അടക്കം മാധ്യമങ്ങൾക്കു വിട്ടുനൽകി യുഡിഎഫ് മാറി നിൽക്കുകയായിരുന്നുവെന്ന് സത്യദീപത്തിന്റെ എഡിറ്റോറിയലിൽ പറയുന്നു.
ജയ് ശ്രീറാം എന്ന ബാനർ ഉയർത്തിയതിലൂടെ കേരളത്തിലെ ബിജെപിയുടെ മതേതര മമത വെറും കാപട്യമാണെന്ന് തെളിഞ്ഞതായും നാട്ടങ്കത്തിന്റെ നാനാർത്ഥങ്ങൾ എന്ന പേരിലെഴുതിയ എഡിറ്റോറിയലിൽ പറയുന്നു.