ന്യൂഡല്‍ഹി: യുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി ഇത്തവണ സീറ്റ് വേണ്ടെന്ന് കെപിസിസി പ്രസിഡന്‍റിന് കത്ത് നൽകിയ ടി.എന്‍ . പ്രതാപന്‍ കയ്പമംഗലം സീറ്റ് വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചെന്ന് റിപ്പോര്‍ട്ട്. പ്രതാപന്റെ കത്ത് ഇന്നലെ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ രാഹുല്‍ ഗാന്ധി വായിച്ചു. സീറ്റു നൽകാൻ അനുവാദം നൽകുകയും ചെയ്തു.
ഇതോടെ കയ്പമംഗലത്ത് പ്രതാപനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിക്കുകയും ചെയ്തു. യുവാക്കൾക്കായി വഴിമാറുന്നുവെന്നാണ് ടി.എൻ. പ്രതാപന്‍ സുധിരനയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഇത്തരം നിലപാട് വി.എസ്. അച്യുതാനന്ദനും മാതൃകയാക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനവും രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധവും മൂലമാണ് താൻ മത്സരിക്കാൻ തയ്യാറായതെന്ന് ടി.എൻ. പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതോടെ കയ്പമംഗലത്ത് പ്രതാപനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിക്കുകയും ചെയ്തു. യുവാക്കൾക്കായി വഴിമാറുന്നുവെന്നാണ് ടി.എൻ. പ്രതാപന്‍ സുധിരനയച്ച കത്തില്‍ പറഞ്ഞിരുന്നത്. ഇത്തരം നിലപാട് വി.എസ്. അച്യുതാനന്ദനും മാതൃകയാക്കാവുന്നതാണെന്ന് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനവും രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധവും മൂലമാണ് താൻ മത്സരിക്കാൻ തയ്യാറായതെന്ന് ടി.എൻ. പ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.