തിരുവനന്തപുരം: ടി.പി വധശ്രമ ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടന്ന് കേരള സർക്കാർ. സമാനമായ രണ്ട് പരാതികളിന്മേൽ നേരത്തെ അന്വേഷണം നടത്തിയിരുന്നു.2012 ൽ ചോമ്പാല പോലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ പ്രതി പട്ടികയിൽ ഉൾപ്പെട്ടവരെ കുറ്റക്കാർ എന്ന് കണ്ടെത്താനായില്ല.
പിന്നീട് എടച്ചേരി പോലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു. സമാനമായ പരാതികൾ രണ്ട് പോലീസ് സ്റ്റേഷനുകളിൽ ഉള്ളതിനാലാണ് സിബിഐ അന്വേഷണം വേണ്ടന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. എടച്ചേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്.
പിന്നീട് എടച്ചേരി പോലീസും കേസ് റജിസ്റ്റർ ചെയ്തിരുന്നു. സമാനമായ പരാതികൾ രണ്ട് പോലീസ് സ്റ്റേഷനുകളിൽ ഉള്ളതിനാലാണ് സിബിഐ അന്വേഷണം വേണ്ടന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. എടച്ചേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ ഭാര്യ കെ.കെ.രമ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്.