ആപ്പ്ജില്ല

ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രി മേധാവികളെ ചോദ്യം ചെയ്യും

വെന്‍റിലേറ്ററുകളുടെ ലഭ്യത സംബന്ധിച്ചും ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം സംബന്ധിച്ചും ആശുപത്രികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്

TNN 8 Aug 2017, 9:38 am
തിരുവനന്തപുരം: കൊല്ലത്ത് തമിഴ്നാട് സ്വദേശി മുരുകൻ (33) ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി മേധാവികളെ അന്വേഷണസംഘം ഇന്നു ചോദ്യം ചെയ്യും. വെന്‍റിലേറ്ററുകളുടെ ലഭ്യത സംബന്ധിച്ചും ഡോക്ടര്‍മാരുടെ ഡ്യൂട്ടിസമയം സംബന്ധിച്ചും ആശുപത്രികളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആശുപത്രികളുടെ റജിസ്ട്രേഷന്‍ രേഖകളും പൊലീസ് പിടിച്ചെടുത്തു.
Samayam Malayalam tamil nadu native death without proper treatment police take action against hospitals
ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രി മേധാവികളെ ചോദ്യം ചെയ്യും


ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശീയ പാതയില്‍ ഇത്തിക്കരയില്‍ വെച്ചാണ് അപകടം നടന്നത്. ഉടന്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സില്‍ മെഡിട്രീന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ സര്‍ജന്‍ ഇല്ലെന്ന് കാരണം പറഞ്ഞ് ഇവിടെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രോഗിയുമായെത്തിയ മൂന്നൂ ആശുപത്രികളും ന്യൂറോ സര്‍ജന്‍ ഇല്ലെന്നുപറഞ്ഞ് ചികിത്സ നിഷേധിച്ചു. ഒടുവില്‍ ആംബുലന്‍സില്‍ വെച്ച് ഇദ്ദേഹം മരിക്കുകയായിരുന്നു.

സംഭവത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടണ്ട്. വീഴ്ചവരുത്തിയ അഞ്ച് അഞ്ച് സ്വകാര്യ ആശുപത്രികൾക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുമുണ്ട്. വെന്റിലേറ്റർ ഒഴിവില്ലെന്ന തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ വാദം പ്രത്യേകം അന്വേഷിക്കും. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ട്രോമാ കെയര്‍ സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ. ശൈലജ പറഞ്ഞു.

സംഭവത്തെപ്പറ്റി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസ് കമ്മിഷണറോട് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. മുരുകനു ചികിൽസ നിഷേധിച്ച ആശുപത്രികൾക്കെതിരെ ശക്തമായി നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി.

Tamil nadu native death without proper treatment police take action against hospitals

Tamil nadu native's death without proper treatment, police take action against five hospitals.The incident happended on sunday night

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്