മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് തോറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാന് ആണ് വിജയിച്ചത്. മണ്ഡലത്തിലെ സിറ്റിങ്ങ് എംഎൽഎയാണ് വി അബ്ദുറഹ്മാൻ. 985 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയം. ആദ്യ ഘട്ടത്തില്‍ പി കെ ഫിറോസ് ലീഡ് നില നിര്‍ത്തിയിരുന്നുവെങ്കിലും, അവസാന ഘട്ടമാകുമ്പോഴേക്കും താനൂർ ഫിറോസിനെ കൈവിടുകയായിരുന്നു. ജനവിധി അംഗീകരിക്കുന്നതായി ഫിറോസ് പ്രതികരിച്ചു.
'താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു' പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം.
2011ൽ സിപിഎമ്മിലെ ഇ ജയനെ 9,433 വോട്ടുകൾക്കായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി ഇവിടെ പരാജയപ്പെടുത്തിയത്. എന്നാൽ 2016ൽ ഇടതുപക്ഷത്തിനായി വി അബ്ദുറഹ്മാൻ എത്തിയതോടെ രണ്ടത്താണിയുടെ ആധിപത്യം അവസാനിക്കുകയായിരുന്നു. ഇടത് സ്ഥാനാർഥിയ്ക്ക് 64,472 വോട്ടുകൾ ലഭിച്ചപ്പോൾ സിറ്റിങ്ങ് എംഎൽഎയുടെ ജനപിന്തുണ 59,554 വോട്ടുകളിൽ ഒതുങ്ങി. ഇത്തവണ അബ്ദുറഹ്മാന് ജയം ആവർത്തിക്കുകയും ചെയ്തു.
(ഫലങ്ങള്‍ അനൗദ്യോഗികം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷമുള്‍പ്പെടെയുള്ള കണക്കുകളില്‍ വ്യത്യാസം വന്നേക്കാം)
'താനൂരിലെ ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിൽ കൂടെ നിന്ന നേതാക്കളോടും പ്രവർത്തകരോടും താനൂരിലെ ജനങ്ങളോടും നന്ദി പറയുന്നു. വിജയിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിയെ അഭിനന്ദിക്കുന്നു' പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
തിരൂർ താലൂക്കിൽ ഉൾപ്പെടുന്ന ചെറിയമുണ്ടം, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, താനാളൂർ എന്നീ പഞ്ചായത്തുകളും താനൂർ നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് താനൂർ നിയമസഭാമണ്ഡലം.
2011ൽ സിപിഎമ്മിലെ ഇ ജയനെ 9,433 വോട്ടുകൾക്കായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി ഇവിടെ പരാജയപ്പെടുത്തിയത്. എന്നാൽ 2016ൽ ഇടതുപക്ഷത്തിനായി വി അബ്ദുറഹ്മാൻ എത്തിയതോടെ രണ്ടത്താണിയുടെ ആധിപത്യം അവസാനിക്കുകയായിരുന്നു. ഇടത് സ്ഥാനാർഥിയ്ക്ക് 64,472 വോട്ടുകൾ ലഭിച്ചപ്പോൾ സിറ്റിങ്ങ് എംഎൽഎയുടെ ജനപിന്തുണ 59,554 വോട്ടുകളിൽ ഒതുങ്ങി. ഇത്തവണ അബ്ദുറഹ്മാന് ജയം ആവർത്തിക്കുകയും ചെയ്തു.
(ഫലങ്ങള്‍ അനൗദ്യോഗികം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷമുള്‍പ്പെടെയുള്ള കണക്കുകളില്‍ വ്യത്യാസം വന്നേക്കാം)