ആപ്പ്ജില്ല

താനൂരിലെ കൊലപാതകം ഭാര്യയും കാമുകനും ആസൂത്രണം ചെയ്തത്

കൃത്യത്തിനായി മാത്രം ബഷീര്‍ വിദേശത്തുനിന്ന് എത്തി

Samayam Malayalam 5 Oct 2018, 12:37 pm
താനൂര്‍: മത്സ്യത്തൊഴിലാളിയായ സവാദിന്‍റെ കൊലപാതകം കാമുകനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതതെന്ന് ഭാര്യ സൗജത്ത് പോലീസിന് മൊഴി നല്‍കി. സൗജത്തിന്‍റെ കാമുകൻ ബഷീറാണ് ഉറങ്ങിക്കിടക്കവേ സവാദിന്‍റെ തലയ്ക്കടിച്ചത്. ഇതിനിടെ ഒപ്പം ഉറങ്ങിക്കിടന്ന മകള്‍ ഉണര്‍ന്നെങ്കിലും സൗജത്ത് മകളെ മുറിയിൽ പൂട്ടിയിട്ട ശേഷം മരണമുറപ്പിക്കാനായി കഴുത്ത് കത്തി കൊണ്ട് മുറിയ്ക്കുകയായിരുന്നുവെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടത്.
Samayam Malayalam thanur


കൊലപാതകം നടത്താനായി മാത്രം ബഷീര്‍ വിദേശത്ത് നിന്ന് രണ്ട് ദിവത്തെ ലീവെടുത്ത് വരികയായിരുന്നു. കൃത്യത്തിനു ശേഷം ബഷീര്‍ വിദേശത്തേയ്ക്ക് കടന്നെന്നാണ് വിവരം. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കുന്നതിനായാണ് കൊലപാതകം നടത്തിയത്.

സൗജത്തിന് പുറമെ കൊലപാതകത്തിൽ സഹായിച്ച ബഷീറിന്‍റ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടക്കുന്ന സമയത്ത് ഇയാളും ഒപ്പമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സൗജത്തിന്‍റെയും ഇയാളുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ പൗറകത്ത് കമ്മുവിന്‍റെ മകൻ സവാദ് (40) വ്യാഴാഴ്ചയാണ് കൊല ചെയ്യപ്പെട്ടത്. പുലര്‍ച്ചെ രണ്ടുമണിയോടെ സൗജത്ത് തന്നെ അടുത്ത വീട്ടുകാരെ വിളിച്ച് വിവരമറിയിക്കുകയാരിക്കുന്നു.

പോലീസ് എത്തുമ്പോള്‍ വീടിന്‍റെ സിറ്റൗട്ടിൽ സവാദിന്‍റെ മൃതദേഹം രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തി കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്