ആപ്പ്ജില്ല

കാസർഗോഡ് ടാറ്റ ആശുപത്രി ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും: ആരോഗ്യ മന്ത്രി

553 കിടക്കകളാണ് ആശുപത്രിയിൽ ഉള്ളത്. ടാറ്റയും സംസ്ഥാന സർക്കാരും സഹകരിച്ചാണ് ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

Samayam Malayalam 25 Oct 2020, 8:45 pm
തിരുവനന്തപുരം: കാസർഗോഡ് കൊവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രി ഒക്ടോബർ 28ന് പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
Samayam Malayalam KK Shilaja
കെകെ ശൈലജ |Facebook


ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ട മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങൾക്കായി 191 പുതിയ തസ്തികകളാണ് പുതിയതായി സൃഷ്ടിച്ചത്. കൊവിഡ് ആശുപത്രിയായിട്ടാണ് പ്രാരംഭഘട്ടത്തിൽ പ്രവർത്തിക്കുകയെങ്കിലും പിന്നീട് ഇത് സാധാരണ ആശുപത്രിയായി പ്രവർത്തിക്കും. കാസർഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതോടെ വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read: എകെ ബാലൻ വാളയാർ പെൺകുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുന്നു: കെ സുരേന്ദ്രൻ

553 കിടക്കകളോടുകൂടിയാണ് ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ ആശുപത്രി നിർമ്മിച്ചത്.

നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ ഒന്നു മുതൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്