കോട്ടയം: വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ് തന്നെ വേട്ടയാടുകയാണെന്ന് മുൻ ധനമന്ത്രി കെഎം മാണി. തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ കോഴി നികുതി വെട്ടിപ്പ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു.
വാദി പ്രതിയാകുന്നതിന് തുല്യമാണിത്. സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും സത്യം ഒരു നാൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട കോഴിക്കച്ചവടക്കാർക്ക് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട്കെഎം മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. വൻകിട കോഴിക്കച്ചവടക്കാർക്ക് നികുതിയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്നും നികുതിയിളവ് നൽകിയത് വഴി സംസ്ഥാന ഖജനാവിന് 200 കോടിയോളം രൂപയുടെ നഷ്‌ടം വരുത്തിയെന്നുമുള്ള പരാതിയിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.
വാദി പ്രതിയാകുന്നതിന് തുല്യമാണിത്. സർക്കാരിന്റെ താൽപ്പര്യം സംരക്ഷിക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും സത്യം ഒരു നാൾ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൻകിട കോഴിക്കച്ചവടക്കാർക്ക് നികുതിയിളവ് നൽകിയതുമായി ബന്ധപ്പെട്ട്കെഎം മാണിക്കെതിരെ വിജിലൻസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. വൻകിട കോഴിക്കച്ചവടക്കാർക്ക് നികുതിയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്നും നികുതിയിളവ് നൽകിയത് വഴി സംസ്ഥാന ഖജനാവിന് 200 കോടിയോളം രൂപയുടെ നഷ്‌ടം വരുത്തിയെന്നുമുള്ള പരാതിയിലാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്.