തിരുവനന്തപുരം: രാജ്യത്ത് അനിയന്ത്രിതമായി ഉയരുന്ന ഇന്ധനവിലയ്ക്ക് തടയിടാൻ നടപടിയെടുത്ത് തുടങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ സംസ്ഥാനത്തിന് കിട്ടുന്ന അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇത് എന്നു മുതല്‍ വേണമെന്ന് മന്ത്രിസഭയിൽ ഒന്നായി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.
തുടര്‍ച്ചയായ പതിനാലാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ കുതിപ്പ് തുടരുകയാണ്. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായപ്പോൾ കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയുമായി.
കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയും കണ്ണൂരിൽ പെട്രോൾ ലിറ്ററിന് 79.39 രൂപയും ഡീസൽ 70.24 രൂപയുമാണ് വില. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. അക്കാലയളവിൽ നേരിട്ട നഷ്ടം ഒന്നിച്ച് തിരിച്ചു പിടിക്കാനാണ് ദിനംപ്രതി കണക്കില്ലാതെ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.
തുടര്‍ച്ചയായ പതിനാലാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ കുതിപ്പ് തുടരുകയാണ്. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായപ്പോൾ കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയുമായി.
കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയും കണ്ണൂരിൽ പെട്രോൾ ലിറ്ററിന് 79.39 രൂപയും ഡീസൽ 70.24 രൂപയുമാണ് വില. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. അക്കാലയളവിൽ നേരിട്ട നഷ്ടം ഒന്നിച്ച് തിരിച്ചു പിടിക്കാനാണ് ദിനംപ്രതി കണക്കില്ലാതെ ഇന്ധനവില വര്‍ധിപ്പിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.