കൊല്ലം: ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത കേസിൽ ഫാത്തിമ മാതാ കോളജിലെ മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു. രാഖി പരീക്ഷക്ക് കോപ്പിയടി നടത്തിയെന്ന് അധ്യാപകർ ആരോപിച്ചതിനെ തുടർന്നാണ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
രാഖി തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചെങ്കിലും അധ്യാപകർ അത് അംഗീകരിക്കില്ലെന്ന് സഹപാഠികൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു രാഖി ആത്മഹത്യ ചെയ്തത്. ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ളീഷ് ആദ്യ വർഷ വിദ്യാർഥിയായിരുന്നു രാഖി.
അധ്യാപകരെ സസ്‌പെൻഡ് ചെയ്യന്നുവെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചെങ്കിലും ആരെയൊക്കെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോപണവിധേയരായ അധ്യാപകരെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
രാഖി തന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചെങ്കിലും അധ്യാപകർ അത് അംഗീകരിക്കില്ലെന്ന് സഹപാഠികൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം 28നായിരുന്നു രാഖി ആത്മഹത്യ ചെയ്തത്. ഫാത്തിമ മാതാ കോളജിലെ സ്വാശ്രയ വിഭാഗം ബിഎ ഇംഗ്ളീഷ് ആദ്യ വർഷ വിദ്യാർഥിയായിരുന്നു രാഖി.
അധ്യാപകരെ സസ്‌പെൻഡ് ചെയ്യന്നുവെന്ന് കോളജ് മാനേജ്‌മെന്റ് അറിയിച്ചെങ്കിലും ആരെയൊക്കെയാണ് സസ്‌പെൻഡ് ചെയ്തതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരോപണവിധേയരായ അധ്യാപകരെ മാറ്റി നിർത്തി അന്വേഷണം നടത്തുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.