പുനലൂര്‍: വര്‍ക്ക് ഷോപ്പ് നിര്‍മാണസ്ഥലത്ത് എഐവൈഎഫ് കൊടികുത്തി നിര്‍മാണം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ എഐവൈഎഫിന്റെ വാദം പൊളിയുന്നു. ഡേറ്റ ബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് വര്‍ക്ക് ഷോപ്പ് നിര്മിക്കുന്നതിനെതിൽ പ്രതിഷേധിച്ചാണ് കൊടി കുട്ടിതയെന്ന സിപിഐയുടെ വാദമാണ് പൊളിയുന്നത്. നാമമാത്രമായ സ്ഥലം മാത്രമാണ് ഡേറ്റ ബാങ്കിൽ ഉണ്ടായിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
സുഗതൻ പാട്ടത്തിനെടുത്ത വിളക്കുടി വില്ലേജിലെ ഇരുപത്തേഴ് സെന്റിൽ ഇരുപത് സെന്റ് ഭൂമിയും ഡേറ്റ ബാങ്കിൽ ഉള്‍പ്പെട്ടതല്ലെന്ന് പത്തനാപുരം തഹസീൽദാരെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.2008ന് മുൻപാണ് വയൽ നികത്തിയതെന്നും തഹസീല്‍ദാര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സിപിഐ സ്വീകരണം നല്‍കിയത് വൻവിവാദമായിരുന്നു.
സുഗതൻ പാട്ടത്തിനെടുത്ത വിളക്കുടി വില്ലേജിലെ ഇരുപത്തേഴ് സെന്റിൽ ഇരുപത് സെന്റ് ഭൂമിയും ഡേറ്റ ബാങ്കിൽ ഉള്‍പ്പെട്ടതല്ലെന്ന് പത്തനാപുരം തഹസീൽദാരെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.2008ന് മുൻപാണ് വയൽ നികത്തിയതെന്നും തഹസീല്‍ദാര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ എഐവൈഎഫ് പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ സിപിഐ സ്വീകരണം നല്‍കിയത് വൻവിവാദമായിരുന്നു.