ബത്തേരി: അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിന് പാമ്പുകടിയേറ്റ ബത്തേരി ഗവ. സർവജന സ്കൂൾ കെട്ടിടം പൊളിക്കാൻ തീരുമാനം. സർവകക്ഷി യോഗത്തിലാണ് സ്കൂൾ നവീകരണം അത്യാവശ്യമാണെന്ന നിർദേശം ഉയർന്നത്. തുടർന്ന് സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാൻ തീരുമാനിക്കുകയായിരുന്നു. പാമ്പ് കയറിയ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കി പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. കുട്ടികൾക്ക് കൗൺസിലിങ് നൽകാനും സർവകക്ഷി യോഗത്തിൽ ധാരണയായി.
സ്കൂൾ കെട്ടിടം പൊളിക്കുന്നതിനാൽ യുപി വിഭാഗത്തിലെ വിദ്യാഥികളുടെ അവധി ഒരാഴ്ച കൂടി നീട്ടി. ചൊവ്വാഴ്ചയാകും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് ക്ലാസുകൾ ആരംഭിക്കുക.
അതേസമയം, ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർഥിനിക്കും രക്ഷകർത്താക്കൾക്കും നാട്ടുകാരിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. സ്കൂളിനെ തകർക്കാൻ ഇവർ ശ്രമിക്കുകയാണെന്നാണ് ഭീഷണിയുമായെത്തിയ നാട്ടുകാരുടെ ആരോപണം. തന്റെ പിതാവിനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് ഷെഹ്ലയുടെ കൂട്ടുകാരി വിസ്മയ പറഞ്ഞു.
ഷെഹ്ലയുടെ മരണത്തിനു പിന്നാലെ സ്കൂളിൽ നടന്ന കാര്യങ്ങളെപ്പറ്റി കൂട്ടുകാരാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. സംഭവത്തിൽ ബാലാവാകാശ കമ്മീഷന് വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതെന്ന് വിസ്മയയുടെ പിതാവ് രാജേഷ് പറഞ്ഞു, ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്കൂൾ കെട്ടിടം പൊളിക്കുന്നതിനാൽ യുപി വിഭാഗത്തിലെ വിദ്യാഥികളുടെ അവധി ഒരാഴ്ച കൂടി നീട്ടി. ചൊവ്വാഴ്ചയാകും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിന് ക്ലാസുകൾ ആരംഭിക്കുക.
അതേസമയം, ഷെഹ്ല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച വിദ്യാർഥിനിക്കും രക്ഷകർത്താക്കൾക്കും നാട്ടുകാരിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. സ്കൂളിനെ തകർക്കാൻ ഇവർ ശ്രമിക്കുകയാണെന്നാണ് ഭീഷണിയുമായെത്തിയ നാട്ടുകാരുടെ ആരോപണം. തന്റെ പിതാവിനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്ന് ഷെഹ്ലയുടെ കൂട്ടുകാരി വിസ്മയ പറഞ്ഞു.
ഷെഹ്ലയുടെ മരണത്തിനു പിന്നാലെ സ്കൂളിൽ നടന്ന കാര്യങ്ങളെപ്പറ്റി കൂട്ടുകാരാണ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. സംഭവത്തിൽ ബാലാവാകാശ കമ്മീഷന് വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതെന്ന് വിസ്മയയുടെ പിതാവ് രാജേഷ് പറഞ്ഞു, ഏഷ്യാനെറ്റാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.