ആപ്പ്ജില്ല

സംവിധായകൻ തമ്പി കണ്ണന്താനത്തിന് ഇന്ന് വിട

സംസ്കാരം ഉച്ച കഴിഞ്ഞ് രണ്ടിന്

Samayam Malayalam 4 Oct 2018, 8:28 am
കൊച്ചി: ചലച്ചിത്ര സംവിധാനയകനും നിര്‍മാതാവുമായ തമ്പി കണ്ണന്താനത്തിന് ഇന്ന് യാത്രാമൊഴി. ഇന്നു രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി പാറത്തോട് ജംഗ്ഷന് സമീപമുള്ള തറവാട്ടുവീട്ടിൽ എത്തിക്കുന്ന മൃതദേഹം രണ്ട് മണി വരെ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരിക്കും സംസ്കാരം.
Samayam Malayalam thampi kannanthanam


ഉച്ച കഴിഞ്ഞ് രണ്ടിന് വസതിയിൽ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും. കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാര്‍ ദിയസ്കോറസ് മുഖ്യ കാര്‍മികത്വം വഹിത്തം. തുടര്‍ന്ന് സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്‍ററിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാറത്തോട് സെന്‍റ് ജോര്‍ജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ സംസ്കരിക്കും.

ഇന്നലെ ചലച്ചിത്രപ്രവര്‍ത്തകരും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും പൊതുജനങ്ങളുമടക്കം ആയിരങ്ങളാണ് എറണാകുളം ടൗൺ ഹാളിൽ തമ്പി കണ്ണന്താനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാൻ എത്തിയത്. നിര്‍മാതാക്കളായ ജി സുരേഷ് കുമാര്‍, ആന്‍റോ ജോസഫ്, സാബു ചെറിയാൻ, സംവിധായകരായ ജോഷി, ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ, രഞ്ജിത്, ബ്ലെസി, ജോഷി മാത്യു, ജോസ് തോമസ്, പി ടി കുഞ്ഞുമുഹമ്മദ്, മധുപാല്‍, ഛായാഗ്രാഹകരായ അജയൻ വിൻസന്‍റ്, പി സുകുമാര്‍, നടന്മാരായ ജനാര്‍ദ്ദനൻ, കുഞ്ചൻ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, മനോജ് കെ ജയൻ, നിഷാന്ത് സാഗര്‍, എംപിമാരായ കെ വി തോമസ്, റിച്ചാര്‍ഡ് ഹേ, എംഎൽഎമാരായ പി ടി തോമസ്, റോജി എം ജോൺ, ഹൈബി ഈഡൻ, മേയര്‍ സൗമിനി ജയിൻ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാൻ ടൗൺ ഹാളിലെത്തി.

ഭാര്യ മരിയ ജോസഫ്, മക്കളായ ഐശ്വര്യ, ഏയ്ഞ്ചൽ എന്നിവരും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്